തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴികളുടെ പ്രഭാവത്താൽ സംസ്ഥാനത്ത് വീണ്ടും മഴ കനത്തേക്കും. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിക്ക് പുറമെ ഒക്ടോബർ 18ഓടെ വടക്കൻ അന്തമാൻ കടലിന് മുകളിലും ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴി അടുത്ത 48 മണിക്കൂർ തെക്കേ ഇന്ത്യക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോൾ, വടക്കൻ അന്തമാൻ കടലിന് മുകളിൽ രൂപംകൊള്ളുന്ന ചുഴി, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 20 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തി ന്യൂനമർദമായി മാറുമെന്നാണ് പ്രവചനം.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 19 വരെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതനിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകൾ ഞായറാഴ്ച യെല്ലോ അലർട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.