കൊടുങ്ങല്ലൂർ: മത്സ്യം വിറ്റ് താരമായ കോളജ് വിദ്യാർഥിനി ഹനാന് പരിക്കേൽക്കാനിടയായ കൊടുങ്ങല്ലൂർ വാഹനാപകടം മനപ്പൂർവം സൃഷ്ടിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നു. ഹനാെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടം സംബന്ധിച്ച് അന്വേഷിക്കുന്നതെന്ന് മതിലകം പൊലീസ് പറഞ്ഞു. ഇൗ സ്റ്റേഷൻ പരിധിയിൽ വരുന്ന കോതപറമ്പിൽ ഇൗ മാസം മൂന്നിന് പുലർച്ചെയാണ് കോഴിക്കോട് നിന്ന് ഒരു ഉദ്ഘാടന പരിപാടി കഴിഞ്ഞ് തിരികെ വരികയായിരുന്ന ഹനാൻ സഞ്ചരിച്ച കാർ അപകടത്തിൽെപട്ടത്. റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഹനാന് തണ്ടെല്ലിന് പരിക്കേറ്റിരുന്നു. എന്നാൽ കാർ ഒാടിച്ചിരുന്ന ജിതേഷ്കുമാറിന് കാര്യമായ പരിക്കേറ്റിരുന്നില്ല. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹനാനെ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റി സർജറിക്ക് വിധേയയാക്കിയിരുന്നു.
സുഖം പ്രാപിച്ച് വരുന്നതിനിടെ അപകടം മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് സംശയിക്കുന്നതായി ഹനാൻ നടത്തിയ പരാമർശം സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഒരു ഒാൺലൈൻ വാർത്തപ്രതിനിധിയുടെ രംഗപ്രേവശവും ഡ്രൈവറുടെ സമീപനവും സംബന്ധിച്ചും ഇവർ സംശയം പ്രകടിപ്പിച്ചതായി റിപ്പോർട്ടിലുണ്ടായിരുന്നു. ഒരു സെലിബ്രറ്റി പ്രകടിപ്പിച്ച സംശയം എന്ന നിലയിൽ പൊലീസ് ഇത് ഗൗരവമായെടുക്കുകയും തുടർന്ന് മതിലകം പൊലീസ് ഇവരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇത്പ്രകാരമാണ് അന്വേഷണം നടക്കുന്നത്.
ഒരു സെലിബ്രറ്റിയുടെ പരാതി എന്ന നിലയിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ് വിവരം. എന്നാൽ അപകടം ഡ്രൈവർ ബോധപൂർവം ഉണ്ടാക്കിയതല്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ പൊലീസ് എത്തിയ നിഗമനം. അപകടത്തിെൻറ അവസ്ഥയും ദൃക്സാക്ഷിയെയുമെല്ലാം മുൻ നിർത്തിയാണിത്. സാധാരണ ഗതിയിൽ ഡ്രൈവർമാർ സ്വയം അപകടം ഉണ്ടാക്കാൻ സാധ്യതയില്ല. അത് അവരെയും ബാധിക്കും. അപകടത്തിൽ വൈദ്യുത പോസ്റ്റും കാറും തകർന്നിരുന്നു. രണ്ടിെൻറയും ചെലവ് ഡ്രൈവർ വഹിക്കേണ്ടി വന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം പരിഗണിക്കുേമ്പാൾ മനപ്പൂർവം സൃഷ്ടിച്ച അപകടമല്ലെന്ന നിലപാടിലാണ് പൊലീസ്.
പക്ഷെ, സെലിബ്രറ്റിയുടെ പരാതി നാളെ ഏത് നിലയിലും തിരിഞ്ഞുകുത്താൻ ഇടയുള്ളത് കൊണ്ട് എല്ലാ സാധ്യതകളും പരിശോധിച്ച് പഴുതടച്ച അന്വേഷണത്തിന് ശേഷം മാത്രമെ പരാതി പൊലീസ് അവസാനിപ്പിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.