കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല സ്കൂൾ കായികോത്സ വത്തിനിടെ ഹാമർത്രോയിൽ പങ്കെടുത്ത താരത്തിന് വിരലിന് പരിക്കേറ്റു. സീനിയർ ആൺക ുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച മീഞ്ചന്ത രാമകൃഷ്ണ മിഷൻ ഹയർ െസക്കൻഡറി സ്കൂളി ലെ പ്ലസ് ടു വിദ്യാർഥിയായ ടി.ടി. മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്. ചട്ടപ്രകാരം അഞ്ചു കി ലോ ഹാമറാണ് ഉപയോഗിേക്കണ്ടതെങ്കിലും ഏഴര കിലോയുടെ ഹാമർ നൽകിയതെന്ന് വിദ്യാർഥികളും ചില അധ്യാപകരും ആരോപിച്ചു. അഞ്ചു കിലോയുെട ഹാമറാണ് ഉപയോഗിച്ചതെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ർ വി.പി. മിനിയുടെയും സംഘാടകരുടെയും നിലപാട്.
രാവിലെ പത്തുമണിയോടെയാണ് സീനിയർ ആൺകുട്ടികളുടെ ഹാമർേത്രാ മത്സരം നടത്തിയത്. എറിയുന്നതിനിടെ ഇരുമ്പ് ചെയിൻ പൊട്ടി ഹാമർ പിറകിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മത്സരസ്ഥലത്ത് ആളുകൾ കുറവായതിനാൽ വലിയ അപകടം ഒഴിവായി. ഇതിനിടെ, മുഹമ്മദ് നിഷാൻ കാലുതെറ്റി വീണാണ് ഇടത് കൈയിലെ രണ്ട് വിരലുകൾക്ക് പരിക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രി കാഷ്യാലിറ്റിയിൽ ചികിത്സ തേടി.
വിരലിന് വേദനയും നീരും ഉള്ളതിനാൽ ഡോക്ടർ എക്സ്റേ എടുക്കാൻ നിർദേശിച്ചു. കഴിഞ്ഞ വർഷം വരെ മത്സരത്തിനായി അഞ്ചു കിലോ ഹാമറാണ് ഉപയോഗിച്ചത്. നിഷാൻ പരിശീലനത്തിനായി ആറു കിലോ വരേ ഉപയോഗിച്ചിരുന്നെങ്കിലും ഏഴര കിലോ ഉപയോഗിക്കുന്നത് ആദ്യമായിരുന്നു. മാറ്റിവെച്ച ത്രോ മത്സരങ്ങൾ ഉച്ചയോടെ പുനരാരംഭിച്ചുവെങ്കിലും നിഷാന്‍ പെങ്കടുക്കാനായില്ല.
പാലായിൽ സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിനിെട വളണ്ടിയറായിരുന്ന അഫീൽ ജോൺസൺ ഹാമർ തലയിൽ വീണ് മരിച്ചതിെൻറ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ വേണമെന്ന് നിർേദശമുണ്ടായിരുന്നെങ്കിലും സംഘാടകർ ശ്രദ്ധിച്ചില്ലെന്ന് ആരോപണമുണ്ട്. മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിലെ ത്രോ ഏരിയക്ക് പകരം കുഴികൾ നിറഞ്ഞ പഴയ ൈമതാനത്തായിരുന്നു മത്സരം. കൂടുതൽ സുരക്ഷക്ക് വേണ്ടിയാണ് പുറത്തേക്ക് മാറ്റിയതെന്ന് സംഘാടകർ പറയുന്നത്.
സിന്തറ്റിക് ട്രാക്കിലെ ത്രോ എരിയയിൽ മത്സരങ്ങൾ നടത്തുേമ്പാഴുള്ള സകല സുരക്ഷ സംവിധാനവുമുണ്ട് ഇവിടെ. ഹാമറും മറ്റും എറിയുേമ്പാൾ പിറകിലേക്ക് തെറിക്കുന്നത് തടയാനുള്ള വലയും മറ്റ് സൗകര്യങ്ങളുമുണ്ട്. എന്നാൽ, പുറത്ത് തുറസ്സായ മൈതാനത്ത് ഒരു സുരക്ഷ സംവിധാനവുമില്ല. ഷോട്ട്പുട്ട് മത്സരം നടക്കുേമ്പാൾ വിദ്യാർഥികൾ കൂടിനിൽക്കുകയായിരുന്നു. ഡിസ്ക് എറിയാനുള്ള സ്ഥലം നിരപ്പുള്ളതായിരുന്നില്ല. അതേസമയം, സമരത്തിലുള്ള കായികാധ്യാപകരിൽ ചിലർ വിഷയം ഊതിവീർപ്പിച്ചെന്നാണ് സംഘാടകരുെട നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.