കോട്ടയം: പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ജാവലിന്‍ത്രോ തലയില ് പതിച്ച് വിദ്യാർഥിയായ അഫീല്‍ ജോണ്സണ് മരിക്കാനിടയായ സംഭവത്തിൽ സംഘാടകർക്കെത ിരെ കേസ്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റർ ചെയ്യുകയെന്ന് പൊലീസ് അറിയിച്ചു. അശ്രദ്ധമായി മേള നടത്തിയതിന് സംഘാടകർക്കെതിരെ നേരത്തേ കേസ് എടുത്തിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായില്ല.
അപകടത്തിന് കാരണം അശ്രദ്ധയും വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതുമാണെന്ന് കോട്ടയം ആർ.ഡി.ഒ അനിൽ ഉമ്മൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംസ്ഥാന കായികവകുപ്പും ഇതേ നിഗമനത്തിലാണ് എത്തിയത്. ഇതിെൻറ തുടർച്ചയായിട്ടാകും കേസ് എടുക്കുകയെന്നും പൊലീസ് വ്യക്തമാക്കി. ഒക്ടോബർ നാലിനായിരുന്നു അപകടം.
കായിക വകുപ്പിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ചികിത്സ. വിദഗ്ധ ഡോക്ടർമാരുടെ പാനലും രൂപവത്കരിച്ചിരുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിച്ചിരുന്നെങ്കിലും ന്യുമോണിയ ബാധിച്ചത് സ്ഥിതി വഷളാക്കിയെന്ന് ഡോക്ടർമാർ അറിയിച്ചു. അതിനിടെ മീറ്റിൽ അശ്രദ്ധമായി മത്സരം നടത്തിയതിനെതിരെ സംഘാടകർക്കെതിരെ വിവിധതലങ്ങളിൽനിന്ന് രൂക്ഷവിമർശനവും ഉയരുകയാണ്.
സംഘാടകരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അഞ്ജു ബോബി ജോർജ് കുറ്റപ്പെടുത്തി. ഇനിയും ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.