22 തീർഥാടകർ കൂടി നെടുമ്പാശ്ശേരിയിൽ നിന്ന് യാത്രയായി

നെടുമ്പാശ്ശേരി: അവസാന നിമിഷം അനുമതി ലഭിച്ച 22 തീർഥാടകർകൂടി സംസ്ഥാന ഹജ്ജ് കമ്മിറ്റ ിയുടെ നേതൃത്വത്തിൽ ഹജ്ജിന് യാത്രതിരിച്ചു. വൈകീട്ട് 5.30ന് അന്താരാഷ്ട്ര വിമാനത്താവ ളത്തിൽനിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ യാത്രാവിമാനത്തിലാണ് ഇവരെ അയച് ചത്.

എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരാണ് തീർഥാടകർ.12 പുരുഷന്മാരും 10 സ്ത്രീകളുമാണ് സംഘത്തിലുള്ളത്. കാത്തിരിപ്പ് പട്ടികയിൽ നിന്ന് അവസാന ദിവസങ്ങളിൽ ഹജ്ജ് യാത്രക്ക് അനുമതി ലഭിച്ചവരാണ് ഇവർ. രണ്ടാഴ്ച മുമ്പാണ് ഇവരോട് യാത്രക്കുള്ള മുഴുവൻ തുകയും അടക്കാൻ ഹജ്ജ് കമ്മിറ്റി നിർദേശിച്ചത്.

മദീനയിലേക്ക് കൊച്ചിയിൽനിന്ന് വിമാനമില്ലാത്തതിനാലാണ് എയർ ഇന്ത്യ ഇവരെ ജിദ്ദ വഴി മദീനയിൽ എത്തിക്കുന്നത്. ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങുന്ന ഇവരെ പ്രത്യേക വാഹനത്തിൽ നേരെ മദീനയിൽ എത്തിക്കും. ഹജ്ജ് വളൻറിയറായി അധ്യാപകനായ മുസ്തഫ മൈലപ്പുറവും യാത്രസംഘത്തിലുണ്ട്.

Tags:    
News Summary - Hajj 2019 Hajj Pilgrim -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.