നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തീർഥാടകർക്കായി നെടുമ്പാശ്ശേരിയിൽനിന്ന് ഒരു വിമാനംകൂടി അനുവദിച്ചു. ഇതോടെ ഹജ്ജ് തീർഥാടകരുമായി പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനങ്ങളുടെ എണ്ണം 30 ആയി. അധികമായി അനുവദിച്ച വിമാനം ഇൗ മാസം 13ന് പുറപ്പെടും.
കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള 12,046 തീർഥാടകർക്കായി 410 പേർക്ക് സഞ്ചരിക്കാവുന്ന 29 വിമാനങ്ങൾ നേരത്തേ അനുവദിച്ചിരുന്നു. ഈ ഷെഡ്യൂൾ പ്രകാരം 156 പേർക്കുകൂടി യാത്രസൗകര്യം ആവശ്യമായിരുന്നു. അധികമായി അനുവദിച്ച വിമാനത്തിൽ നെടുമ്പാശ്ശേരിയിൽനിന്നുള്ള തീർഥാടകർക്കുപുറമെ മുംബൈയിൽനിന്നുള്ള തീർഥാടകരും യാത്രയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.