കരിപ്പൂർ: ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന് പിറകെ ഹജ്ജ് ഹൗസിലും നിയമന വിവാദം. സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂർ ഹജ്ജ് ഹൗസിൽ ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോെട ഹജ്ജ് ഹൗസിലെ സ്ഥിരം തസ്തികയിൽ െഡപ്യൂേട്ടഷനിൽ വന്ന രണ്ട് ജീവനക്കാർ മാതൃവകുപ്പിലേക്ക് തിരികെ പോയിരുന്നു. ഇതിന് പകരം ഒരാളെ ഡെപ്യൂേട്ടഷനിൽ നിയമിച്ചു.
രണ്ടാമത്തെയാൾക്ക് പകരം താൽകാലിക നിയമനം നടത്തിയെന്നാണ് ആരോപണം. മറ്റു സർക്കാർ വകുപ്പിൽനിന്നുള്ളവർ െഡപ്യൂേട്ടഷനിൽ അപേക്ഷ വന്നിട്ടും നടപടിക്രമം പാലിക്കാതെ ഒരു വനിതയെയാണ് താൽകാലികമായി നിയമിച്ചത്. രണ്ടുവർഷമായി ഇവർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അതേസമയം, സ്ഥിരം തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തിയത് മുൻ ഹജ്ജ് കമ്മിറ്റിയുടെ കാലത്ത് ചർച്ച ചെയ്തിരുന്നതായി അംഗങ്ങൾ പറഞ്ഞു.
മറ്റൊരു വകുപ്പിൽനിന്ന് ഡെപ്യൂേട്ടഷനിൽ വരുന്നതുവരെയാണ് നിയമനമെന്നായിരുന്നു യോഗത്തിലെ വിശദീകരണം. എന്നാൽ, ഇൗ വനിത സമയപരിധി കഴിഞ്ഞതിന് ശേഷവും ജോലിയിൽ തുടർന്നു.
ഇതിനിടെ ന്യൂനപക്ഷ വകുപ്പിൽ തിരുവനന്തപുരത്ത് താൽകാലിക ജോലി ലഭിച്ചെങ്കിലും ദിവസങ്ങൾക്കകം ഹജ്ജ് ഹൗസിൽതന്നെ ചട്ടവിരുദ്ധമായി ജോലിയിൽ പ്രവേശിച്ചതായും മുൻ അംഗം ആരോപിച്ചു. ഹജ്ജ് ട്രെയിനര്‍മാരെ നിയമിച്ചതില്‍ മുൻവർഷങ്ങളിൽ മികച്ച സേവനം നടത്തിയവരെ തഴഞ്ഞതായും ആക്ഷേപമുണ്ട്. പുതിയ ട്രെയിനർമാരിൽ പലർക്കും അപേക്ഷ സമർപ്പിക്കുന്നതിെൻറ വിശദാംശങ്ങൾ അറിയാത്തത് അപേക്ഷകർക്ക് പ്രയാസമുണ്ടാക്കിയതായാണ് പരാതി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവരെ സൗദിയിൽ സഹായിക്കുന്നതിനുള്ള ഹജ്ജ് വളൻറിയർ നിയമനം കഴിഞ്ഞ വർഷം കോടതി കയറിയിരുന്നു.
കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ അംഗമല്ലാത്തയാളെ ഇൻറർവ്യൂ ബോർഡിൽ നിയമിച്ചതിനെതിരെയായിരുന്നു ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.