കോഴിക്കോട്: ഗുജറാത്ത് വംശഹത്യയുടെ നേര് പറയുന്ന ബി.ബി.സി ഡോക്യുമെന്ററി മുസ്‍ലിം യൂത്ത് ലീഗ് രാജ്യ വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന വാദത്തെ സത്യപ്പെടുത്തുകയാണ് ഇന്ത്യ-ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെൻററി. ഭീകരമായ ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് ഇതുവരെ വെളിച്ചം കാണാത്ത രഹസ്യരേഖകൾ ഡോക്യുമെന്ററി പുറത്ത് കാണിക്കുന്നതാണ് ഫാഷിസ്റ്റുകളെ ഭയപ്പെടുത്തുന്നത്.
കൊല്ലലും കൊള്ളയും സമം ചേർത്ത ഗുജറാത്ത് കലാപം, ക്രൂരമായ വംശഹത്യയിലേക്ക് എത്തിയത് എങ്ങനെയെന്ന വിവരണം കൂടിയാണിത്. വംശഹത്യയെ കുറിച്ച് ബ്രിട്ടീഷ് സർക്കാർ രൂപംകൊടുത്ത അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങളും ഡോക്യുമെന്ററിയിലുണ്ട്.
ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ ഒരു കൊലയാളി ഇരിക്കുന്ന പരിഹാസ്യതയെ വിലക്കുകൾ മറികടന്ന് ലോകർക്ക് മുന്നിൽ എത്തിക്കാൻ യൂത്ത് ലീഗ് പരമാവധി ശ്രമിക്കുമെന്നും ഫൈസൽ ബാബു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.