തിരുവനന്തപുരം: ട്യൂഷൻ എടുക്കുകയും പരീക്ഷാ പരിശീലനം നടത്തുകയും ചെയ്യുന്ന സർക്കാ ർ ജീവനക്കാർക്കും അധ്യാപകർക്കുമെതിരെ നടപടി എടുക്കുമെന്ന് സർക്കാർ. സർക്കാർ ഉദ്യോഗസ്ഥർ പി.എസ്.സി പരീക്ഷാ പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ നടത്തുന്നതടക്കം ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണഭട്ട് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
സർക്കാർ ജീവനക്കാർ, സർക്കാർ-എയിഡഡ് മേഖലയിലെ സ്കൂൾ കോളജ് അധ്യാപകർ എന്നിവർ പി.എസ്.സി പരീക്ഷ പരിശീലന കേന്ദ്രങ്ങളും സ്വകാര്യ ട്യൂേട്ടാറിയൽ സ്ഥാപനങ്ങളും നടത്തുന്നത് സർക്കാരിെൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ പഠിപ്പിക്കുകയും പുസ്തകങ്ങളും ഗൈഡുകളും പുറത്തിറക്കുകയും ചെയ്യുന്നു. അതീവ ഗൗരവത്തോടെയാണ് ഇതിനെ സർക്കാർ കാണുന്നതെന്ന് ഉത്തരവിൽ പറയുന്നു.
ഗുരുതരമായ അച്ചടക്ക ലംഘനമായതിനാൽ ഇത് ചെയ്യുന്നവർക്കെതിരെ വകുപ്പ് അധ്യക്ഷൻമാരും നിയമനാധികാരികളും ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ നിർദേശിച്ചു. വകുപ്പ് അധ്യക്ഷൻമാരുടെയും നിയമനാധികാരികളുടെയും ഭാഗത്ത് നിന്നും ഇത് നടപ്പാക്കുന്നതിൽ വീഴ്ച വന്നാൽ ഗൗരവമായി കാണും. വീഴ്ച വരുത്തുന്നവർക്കെതിെര സെക്രേട്ടറിയറ്റിലെ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാർ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കെ.എ.എസ് പരീക്ഷയുടെ പിന്നാലേ ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. അതിലെ പ്രാഥമിക കണ്ടെത്തലിെൻറ കൂടി അടിസ്ഥാനത്തിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.