ഗവർണർ
ആരിഫ്
മുഹമ്മദ് ഖാൻ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ്, ചാന്‍സലറായ ഗവര്‍ണര്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തു. കോണ്‍ഗ്രസ് അനുഭാവികളായ സര്‍വകലാശാല അധ്യാപകരുടെ നാമനിര്‍ദേശപത്രിക തള്ളിയത് സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.
സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടപടികള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാനും ചാന്‍സലര്‍ നിര്‍ദേശം നല്കി. ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ പഠനവിഭാഗം മേധാവി ഡോ. ടി.എം. വാസുദേവന്‍, കെമിസ്ട്രി പ്രഫസര്‍ ഡോ. പി. രവീന്ദ്രന് എന്നിവര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ വരണാധികാരിയായ സര്‍വകലാശാല രജിസ്ട്രാര്‍ സൂക്ഷ്മപരിശോധനക്കിടെ തള്ളിയിരുന്നു. ഇതിനെതിരെ അധ്യാപകര്‍ ചാന്‍സലറെ സമീപിക്കുകയായിരുന്നു.
ഇവര്‍ ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്. ഈ മാസം 17നാണ് സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. താല്‍ക്കാലിക സ്റ്റേ വന്നതോടെ നടപടികള്‍ നീളാനാണ് സാധ്യത. എന്നാല്‍, ചാന്‍സലറുടെ നടപടിക്കെതിരെ സര്‍വകലാശാല നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള നീക്കങ്ങളും നടക്കാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.