തിരുവനന്തപുരം: സ്പേസ് പാർക്ക് കരാർ ജോലിക്ക് വ്യാജ ബിരുദസർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ സ്വപ്ന സുരേഷിനെ കേൻറാൺമെൻറ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നിലവിലെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ ശേഷം കോടതിയിൽ അപേക്ഷ നൽകും.
സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സ്വപ്ന സുരേഷിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ 13ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. കേരള ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിെൻറ പരാതിയെത്തുടർന്നാണ് കേസ്. കൺസൾട്ടൻസി കരാറുള്ള പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സും ഇടനില കമ്പനി വിഷൻ ടെക്നോളജിയും രണ്ടും മൂന്നും പ്രതികളാണ്. മഹാരാഷ്ട്ര ഡോ. ബാബാസാഹിബ് അംബേദ്കർ ടെക്നോളജി സർവകലാശാലയുടെ പേരിലാണ് സ്വപ്ന വ്യാജ ബി.കോം സർട്ടിഫിക്കറ്റ് നിർമിച്ചത്.
അതേസമയം എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നൽകിയ കേസിൽ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷനൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നേരേത്ത എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡൻറ് ബിനോയ് ജേക്കബിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.