തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നതരടക്കം കുടുങ്ങാനുള്ള തെളിവുകള്‍ അന്വേഷണസംഘത്തിെൻറ ‘കോള്‍ കണക്ടില്‍’. പ്രതിസന്ധിഘട്ടത്തില്‍ പ്രതികള്‍ ബന്ധപ്പെട്ടവരുടെ പിന്നാലെയാണിപ്പോള്‍ എന്‍.ഐ.എയും കസ്റ്റംസും.
കൈയെത്തുംദൂരത്തുണ്ടായിട്ടും പ്രതികളെ പിടികൂടാതിരുന്നതിന് പിന്നില്‍ ഇവര്‍ ആരെയൊക്കെ ബന്ധപ്പെടുന്നു എന്നറിയാനായിരുന്നു എന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. അതിനാൽ തന്നെ പ്രതികളുടെ ഫോണുകളേക്കാൾ അവർ ബന്ധപ്പെടാൻ സാധ്യതയുള്ളവരുടെ ഫോണുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണ സംഘത്തിെൻറ നീക്കം.കേസിെൻറ ആദ്യഘട്ടത്തിൽ കസ്റ്റംസ് അധികൃതര്‍ പൊലീസ് സഹായം വേണ്ടെന്നുവെച്ചതിന് കാരണവും ഇതായിരുന്നു. അന്വേഷണസംഘങ്ങള്‍ കോടതികളില്‍ സമര്‍പ്പിച്ച രേഖകളിലും എടുത്തുപറയുന്നത് ഫോണ്‍ ഡേറ്റയെക്കുറിച്ചാണ്.
സരിത്ത് കസ്റ്റഡിയിലായ ദിവസംതന്നെ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിലെടുക്കാമായിരുന്നു. കൈയെത്തുംദൂരത്തുണ്ടായിട്ടും ഇവരെ ‘ഫ്രീ’ ആക്കി നിര്‍ത്തിയതിനുപിന്നില്‍ പ്രതികള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ ഉന്നതരെ ബന്ധപ്പെടുമെന്ന ഉറപ്പായിരുന്നു. യു.എ.ഇ കോണ്‍സുലേറ്റുമായാണ് കേസ് ബന്ധപ്പെട്ടിരിക്കുന്നെതന്ന് തിരിച്ചറിഞ്ഞ നിമിഷംതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ വിവരമറിയിച്ചു. തുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഇടപെട്ടു. പിന്നീട് കസ്റ്റംസിനെ മുന്നില്‍നിര്‍ത്തി സംയുക്ത രഹസ്യാന്വേഷണമാണ് നടന്നത്. കേന്ദ്ര ഏജന്‍സികളുടെ നിര്‍ദേശമായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്യാതെയുള്ള ഫോണ്‍ നിരീക്ഷണം.
സ്വപ്നയും സന്ദീപും നേരിട്ടല്ലാതെ മൂന്നാമതൊരാള്‍ വഴി ഉന്നതരെ ബന്ധപ്പെടാനിടയുള്ളതുകൊണ്ടാണ് ഇവരുമായി ബന്ധമുള്ള എല്ലാവരുടെയും ഫോണുകള്‍ നിരീക്ഷണത്തിലാക്കിയത്. കേസിന് സഹായകരമായ എല്ലാ ഫോണ്‍ സംഭാഷണങ്ങളും ലഭിച്ചെന്ന് ഉറപ്പാക്കിയാണ് സ്വപ്നയുടെയും സന്ദീപിെൻറയും അറസ്റ്റ്. സരിത്തില്‍നിന്ന് റമീസിനെക്കുറിച്ച് വിവരം ലഭിച്ചിട്ടും കസ്റ്റഡി ബോധപൂര്‍വം വൈകിപ്പിച്ചു. ഫോണ്‍ സംഭാഷണങ്ങള്‍ ശേഖരിക്കാനായിരുന്നു ഇത്. റമീസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ നല്കിയ അപേക്ഷയില്‍ മൊബൈല്‍ കോള്‍ ഡേറ്റാ റെക്കോഡുകള്‍ ശേഖരിച്ചതായി കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
അതിനുപുറമെ ആരൊക്കെയാണ് കേസിലെ പ്രതികളെ സഹായിച്ചതെന്ന നിലയിലുള്ള പട്ടികയും തയാറാക്കിയിട്ടുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനയും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.