ശബരിമല: സ്വർണവും വെള്ളിയും നഷ്ടമായിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം

പത്തനംതിട്ട: ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണവും വെള്ളിയും നഷ്ടമായിട്ടില്ലെന്ന് ഹൈകോടതി നിയോഗിച്ച ഓഡി റ്റ് വിഭാഗം. പൊരുത്തക്കേടുള്ള 40 കിലോ സ്വർണം സ്ട്രോങ് റൂമിൽ ഉണ്ടെന്ന് മഹസ്സർ രേഖകളിൽ വ്യക്തമായതായിട്ടുണ്ട്. സ്ട്രോങ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ല. കണക്കിൽ കാണാത്ത നാല് വെള്ളി ഉരുപ്പടികൾ ഉണ്ട്.

അവ ശബരിമലയിൽ ഉ പയോഗിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് ഓഡിറ്റർമാരോട് വിശദീകരിച്ചു. എന്നാൽ, സ്ട്രോങ് റൂമിലെ 800 ഉരുപ്പടികളുടെ കണക്കുകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞില്ല. മുൻ അക്കൗണ്ടൻറ് മോഹനൻ വിരമിച്ചപ്പോൾ 800 ഉരുപ്പടികളുടെ കണക്കുകൾ അദ്ദേഹം സമർപ്പിച്ചിട്ടിെല്ലന്ന് ദേവസ്വം അധികൃതർ വിശദീകരിച്ചു.

പരിശോധന റിപ്പോർട്ട് ഓഡിറ്റ് വിഭാഗം ഹൈകോടതിയിൽ സമർപ്പിക്കും. ഉരുപ്പടികൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബോർഡിെൻറയും വിശദീകരണം. 40 കിലോ സ്വർണവും 100 കിലോ വെള്ളിയുമാണ് ശബരിമലയുടേതായി ആറന്മുളയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നത്. ഇവിടത്തെ സ്ട്രോങ് റൂം മഹസ്സറാണ് തിങ്കളാഴ്ച ഓഡിറ്റ് വിഭാഗം പരിശോധിച്ചത്.

പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമീഷണറുടെ കാര്യാലയത്തിലാണ് പരിശോധന നടന്നത്. 10,413 ഉരുപ്പടികളാണ് സ്ട്രോങ് റൂമിലുള്ളത്. ഇതിൽ 5720 എണ്ണം നേരേത്ത കണക്കെടുത്ത് തിട്ടപ്പെടുത്തിയിരുന്നു. ഇതിൽനിന്ന് മറ്റു ക്ഷേത്രങ്ങളുടെ നിർമാണത്തിനായി ഉരുക്കാൻ 4693 ഇനങ്ങൾ നൽകി. 800 ഉരുപ്പടികളുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. അതിെൻറ കണക്കുകൂടി ലഭിച്ചാേല കൃത്യതവരുത്താനാകൂ.

2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് പരിശോധിച്ചത്. സ്ട്രോങ് റൂം മഹസ്സറുകളും ശബരിമലയിലെ രജിസ്റ്ററും തമ്മിൽ പൊരുത്തകേടുകൾ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് മുഴുവൻ രേഖകളും ഹൈകോടതി നിയോഗിച്ച ഓഡിറ്റിങ് സംഘം പരിശോധിച്ചത്. ഓരോ വർഷവും ശബരിമലയിൽ ലഭിക്കുന്ന സ്വർണവും വെള്ളിയും ആറന്മുളയിലെ സ്ട്രോങ് റൂമിലേക്ക് മാറ്റുകയാണ് പതിവ്. ഇതിെൻറ നടപടിക്രമങ്ങൾ പാലിക്കുകയോ വഴിപാടായി ലഭിച്ചത് എത്രത്തോളമെന്നോ സ്ട്രോങ് റൂമിലേക്ക് മാറ്റുന്നത് എത്രത്തോളമെന്നോ കൃത്യമായ കണക്കില്ലെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.

വിരമിച്ചിട്ടും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ദേവസ്വം മുൻ ജീവനക്കാരൻ മോഹനൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ ജീവനക്കാരൻ ഉരുപ്പടികളുടെ കണക്ക് നൽകിയില്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. തുടർന്നാണ് ഇക്കാര്യങ്ങൾ കൂടെ ഉറപ്പ് വരുത്താൻ മഹസ്സർ പരിശോധന നടത്താൻ കോടതി നിർദേശം നൽകിയത്.

Tags:    
News Summary - gold and silver missing from Sabarimala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.