ജി.എന്‍.പി.സി: വിദേശത്തേക്കു കടന്ന പ്രതിയെ തിരികെയെത്തിക്കും –ഋഷിരാജ് സിങ് 

കൊച്ചി: ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന വിവാദ ഫേസ് ബുക് ഗ്രൂപ് അഡ്മിൻ വിദേശത്ത് കടന്നതായും ഇയാളെ നിയമ സഹായത്താൽ കേരളത്തിലെത്തിക്കുമെന്നും എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. എക്‌സൈസ് വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന മാരത്തോണിെൻറ പ്രചാരണത്തിന് എറണാകുളം മഹാരാജാസ് കോളജില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചു എന്നുകാണിച്ച് എക്‌സൈസും പൊലീസും ഫേസ്ബുക് ഗ്രൂപ്പിനെതിരെ കേസെടുത്തിരുന്നു. കേസില്‍ ഇയാള്‍ ഒന്നാം പ്രതിയാണ്. ഇതേത്തുടര്‍ന്നാണ് തിരുവനന്തപുരം കാരക്കാമണ്ഡപം സ്വദേശി അജിത് കുമാര്‍ വിദേശത്തേക്ക് കടന്നത്. ഗ്രൂപ്പിെൻറ മറ്റ് അഡ്മിന്‍മാരായ 36 പേർക്ക് വേണ്ടിയും അന്വേഷണം പുരോഗമിക്കുകയാണ്. ഒളിവിലായ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - GNPC ADMIN RISHIRAJ SINGH-KERALA NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.