സിന്ധു വി. നായർ
കൊച്ചി: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിലെ മൂന്നാം പ്രതി പത്തനംതിട്ട സ്വദേശിനി സിന്ധു വി. നായർക്ക് 62 കേസിൽ ജാമ്യം.
പി.ആർ.ഡി നിധി ലിമിറ്റഡും അനുബന്ധ സ്ഥാപനമായ ജി.ജി ഫിനാൻസിയേഴ്സും ചേർന്ന് 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പല ജില്ലയിലായി 876 കേസാണ് ഇവർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്.
കേസിൽ ഒന്നും രണ്ടും പ്രതികളായ ഭർത്താവ് ഡി. ഗോപാലകൃഷ്ണൻ നായർ, മകൻ ഗോവിന്ദ് ജി. നായർ എന്നിവർ 2024 ഫെബ്രുവരിയിൽ അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന സിന്ധുവിനെ 2025 ഫെബ്രുവരി ആറിന് തമിഴ്നാട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.