തിരുവനന്തപുരം: ട്രഷറിയിലെ പണം ബാങ്കുകളിലേക്ക് ഒഴുകും വിധം 30 ലക്ഷം രൂപവരെയുള്ള സർക്കാർ വാങ്ങൽ ഇടപാടുകൾ ഗവൺമെൻറ് ഇ-മാർക്കറ്റ് പ്ലയിസ് (ജി.ഇ.എം) വഴി നടത്താൻ ധനവകുപ്പ് നീക്കം. ഡയറക്ടർ ജനറൽ ഒാഫ് സപ്ലൈസ് ആൻഡ് ഡിസ്പോസൽ ആണ് പൊതു ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പുതിയ സംവിധാനം 2016ൽ കൊണ്ടുവന്നത്. ഇതിനെക്കുറിച്ച് ആശങ്ക ഉയർന്ന സാഹചര്യത്തിൽ പ്രായോഗികത പഠിക്കാൻ എക്സ്പെൻഡിച്ചർ സെക്രട്ടറി അധ്യക്ഷനായ സമിതിയെയും െഎ.ടി വകുപ്പിെൻറ മറ്റൊരു സമിതിയെയും സർക്കാർ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ലെന്നിരിക്കെ പുതിയ സംവിധാനം അടിയന്തരമായി നടപ്പാക്കാനാണ് ഉദ്യോഗസ്ഥതലത്തിലെ നീക്കം. സംസ്ഥാനം ഇതിലേക്ക് മാറാൻ മന്ത്രിസഭയോ ബന്ധപ്പെട്ട മന്ത്രിമാരോ ഇതുവരെ തീരുമാനമെടുത്തില്ലെന്നാണ് വിവരം.
ജെം വഴിയുള്ള ടെൻഡർ നടപടികളുടെ ആരംഭത്തിൽതന്നെ മുഴുവൻ തുകയും അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനും ^ഡസാധനസമാഗ്രികൾ ലഭ്യമാക്കുന്നതിന് പത്ത് ദിവസത്തിനകം സ്ഥാപനത്തിെൻറ അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്യാനുമാണ് നിർദേശം. നൂറുകണക്കിന് കോടി രൂപ ഇപ്രകാരം മുൻകൂറായി ട്രഷറിയിൽനിന്ന് ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് അടയ്ക്കേണ്ടിവരും. ടെൻഡർ നടപടികൾ തീരുന്നതുവരെ ഇത് അവിടെത്തന്നെ കിടക്കും. സ്വകാര്യ ബാങ്കുകളടക്കം ഇതിെൻറ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കെ ട്രഷറിക്ക് ഇത് പ്രയാസം സൃഷ്ടിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. നിലവിൽ ഡി.ജി.എസ് ആൻഡ് ഡി നിശ്ചയിക്കുന്ന നിരക്കിലാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സാധനങ്ങൾ വാങ്ങുന്നത്. ഇ-കോമേഴ്സ് സൈറ്റുകൾക്ക് സമാനമായി സാധനങ്ങൾ ഒാർഡർ നൽകി വാങ്ങാനുള്ള സംവിധാനമാണ് ഗവൺമെൻറ് ഇ-മാർക്കറ്റ് പ്ലയിസ്. ചെറുതും വലുതുമായ എല്ലാ സാധനങ്ങളും ഇതുവഴി വാങ്ങാനാകും. 17ഒാളം സംസ്ഥാനങ്ങൾ ഇതിനകം പങ്കാളിയായെങ്കിലും നാമമാത്രമാേയ ഇടപാടുകൾ ഇതുവരെ നടന്നിട്ടുള്ളൂ.
സ്റ്റോർസ് ആൻഡ് പർച്ചേസ് മാന്വൽ പ്രകാരമാണ് നിലവിൽ സംസ്ഥാനത്ത് സർക്കാർ-പൊതുമേഖ-സ്വയംഭരണ സ്ഥാപനങ്ങൾ സാധനങ്ങൾ വാങ്ങുന്നത്. പ്രാരംഭഘട്ടത്തിലായ ജെമ്മിനെക്കുറിച്ച് ഇതിനകം നിരവധി ആശങ്കകൾ ഉയർന്നിട്ടുണ്ട്. നിലവിൽ 15000 രൂപവരെ നേരിട്ട് പർച്ചേസും ഒരു ലക്ഷം വരെ ക്വേട്ടഷനും അതിന് മുകളിൽ ടെൻഡറും അഞ്ച് ലക്ഷത്തിന് മുകളിൽ ഇ-ടെൻഡറുമാണ് നടക്കുന്നത്. ജെമ്മിൽ 30 ലക്ഷം രൂപവരെ നേരിട്ടും അതിന് മുകളിൽ ടെൻഡറുമാണ്. ഇത്ര വലിയ തുകയുടെ സാധനങ്ങൾ നേരിട്ട് വാങ്ങുന്നതിലെ അപകടങ്ങളാണ് പ്രധാന ആശങ്ക. നിലവിൽ സാധനങ്ങളുടെ ഗുണനിലവാരം, വിതരണം ചെയ്യുന്ന ഏജൻസികളുടെ വിശ്വാസ്യത എന്നിവ ഉറപ്പാക്കാൻ മാർഗമിെല്ലന്ന് ആക്ഷേപമുണ്ട്. ചെറുകിട ഉൽപാദകർ, കുടുംബശ്രീ, സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിവ ദേശീയതല മത്സരത്തിൽ പിന്തള്ളപ്പെടാൻ സാധ്യതയുള്ളതിനാൽ സർക്കാർ ഏജൻസികളിൽനിന്ന് ലഭിക്കുന്ന ഒാർഡറുകൾക്ക് തിരിച്ചടി വരാനും സാധ്യതയുണ്ട്. ടെൻഡർ ഫോറം വിൽപന, നിരതദ്രവ്യം, സെക്യൂരിറ്റി ഡിപ്പോസിറ്റ് തുടങ്ങിയ വഴിക്ക് ഖജനാവിലേക്ക് പണം വരികയുമില്ല.
ഇൗ സാഹചര്യത്തിലാണ് പ്രയോഗികത എക്സ്പെൻഡിച്ചർ സെക്രട്ടറി അധ്യക്ഷനും പർച്ചേസ്, െഎ.ടി വകുപ്പുകളുടെ പ്രതിനിധികൾ അംഗങ്ങളായും സമിതിയെ നിയോഗിച്ചത്. ജെം വഴി പരീക്ഷണാടിസ്ഥാനത്തിൽ ലക്ഷം രൂപക്ക് താഴെ പർച്ചേസുകൾ നടത്തി രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകാൻ െഎ.ടി മിഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇൗ രണ്ട് റിപ്പോർട്ടും സർക്കാറിന് ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.