വടക്കേക്കാട്: കച്ചേരിപ്പടിയിൽ കുടുംബ വഴക്കിനിടെ നാലുവയസ്സുകാരി അടിയേറ്റു മരിച്ചു. ചിറ്റട്ടിപ്പറമ്പിൽ പരേതയായ നിത്യയുടേയും മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശി ജിതേഷിെൻറയും മകൾ ആദിലക്ഷ്മിയാണ് ബുധനാഴാഴ്ച രാത്രി കുടുംബക്കാർ തമ്മിലുള്ള കൂട്ടത്തല്ലിനിടെ കൈക്കോട്ടു കൊണ്ട് തലക്കടിയേറ്റതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂന്ന് വർഷം മുമ്പ് നിത്യ മഞ്ഞപ്പിത്തം മൂലം മരിച്ചിരുന്നു. ജിതേഷ് പുനർവിവാഹം ചെയ്തതോടെ ആദിലക്ഷ്മി നിത്യയുടെ മാതാവ് ലതയുടെ സംരക്ഷണത്തിലായി. ലതയും ഭർത്താവ് ചന്ദ്രനും തമ്മിൽ വഴക്ക് പതിവായിരുന്നു ബുധനാഴ്ച രാത്രി ഇവർ വഴക്കിടുന്നതറിഞ്ഞ് എത്തിയ ലതയുടെ ബന്ധുക്കളും ചന്ദ്രെൻറ ബന്ധുക്കളും തമ്മിലുണ്ടായ സംഘട്ടനത്തിനിടെയാണ് ലതയുടെ സമീപത്തു നിന്ന ആദി ലക്ഷ്മിയുടെ തലക്ക് അടിേയറ്റത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച വൈകീട്ട് അേഞ്ചാടെ ആദിലക്ഷ്മിയുടെ മൃതദേഹം കച്ചേരിപ്പടിയിലെ വില്ലേജ് കാര്യാലയത്തിന് സമീപം പൊതുദർശനത്തിന് വെച്ചു. വാർഡംഗം വിനോദിെൻറ നേതൃത്വത്തിൽ വടക്കേക്കാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവൻറ് യു. കെ. ജി വിദ്യാർഥിനിയാണ് ആദിലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.