തൃശൂർ: പ്രളയത്തിൽ പൂർണമായി നശിച്ച വീടുകൾക്ക് നാലുലക്ഷം രൂപ നഷ്്ടപരിഹാരം നൽകാ നുള്ള നടപടികൾ പുരോഗമിക്കുേമ്പാൾ ഭാഗികമായി നശിച്ച വീടുകളുടെ പുനർനിർമാണം ൈ വകുന്നു. പുനർനിർമാണത്തിനുള്ള പ്രാഥമിക നടപടികൾപോലുമായിട്ടില്ല. ഇതോടെ ബന്ധുവ ീടുകളിലും വാടകവീടുകളിലും അഭയാർഥികളായി കഴിയുന്ന ആയിരക്കണക്കിന് ഭവനരഹിതർ വലയുകയാണ്. പ്രളയം കടന്നുപോയിട്ട് 115 ദിവസം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ നടപടിക്രമങ്ങൾ ഇഴയുകയാണ്. പ്രളയത്തിൽ വീട് നശിച്ചതുമായി ബന്ധപ്പെട്ട് അഞ്ചുവിഭാഗങ്ങളിലായാണ് നഷ്ടം നിർണയിച്ചത്.
എന്നാൽ പൂർണമായി വീടുനശിച്ചവർക്ക് തുക നൽകി തുടങ്ങി. 400 ചതുരശ്രഅടി വിസ്തീർണമുള്ള വീട് നിർമിക്കുന്നതിന് ആദ്യഗഡു നൽകുന്ന പ്രവർത്തനമാണ് നടക്കുന്നത്. ഒപ്പം സ്പോൺസർമാർ മുഖേന വീടുപണിയുന്നവർക്ക് 95,200 രൂപ സർക്കാർ നൽകും. സഹകരണ സ്ഥാപനങ്ങൾ അടക്കമുള്ള സ്പോൺസർമാർ നാലുലക്ഷം രൂപ കൂടി നൽകുന്നതോടെ ഇത്തരത്തിൽ വീടുനിർമിക്കുന്നവർക്ക് 4,95,200 രൂപ ലഭിക്കും. ഒപ്പം കൂടുതൽ തുക കൂട്ടുന്നതോടെ ഉടമക്ക് അനുയോജ്യമായ വീട് നിർമിക്കാനാവും. വീതംവെക്കാത്ത തറവാട്വീട്ടിൽ താമസിച്ചവർക്ക് വീട് നിർമാണത്തിന് മുഴുവൻ കുടുംബാംഗങ്ങളുെടയും സമ്മതപത്രം വില്ലേജ്ഒാഫിസർക്ക് നൽകണം. ഇതുമൂലം പൂർണമായി നശിച്ച തറവാട്വീടുകാർക്ക് പുനർനിർമാണത്തിന് അനുമതി ലഭിച്ചിട്ടില്ല.
എന്നാൽ ഭാഗിക വീടുനിർമാണം സംബന്ധിച്ച കാര്യത്തിൽ നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. റവന്യു - തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി നഷ്ടം സ്ഥിരീകരിക്കണം എന്നാണ് സർക്കാർ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.