തൃശൂര്‍: മകളുടെ വിവാഹത്തിന് സർക്കാർ വാഹനമുപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥൻ. സംഭവത്തിൽ മന്ത്രി കെ. രാജു അന്വേഷണത്തിന് നിർദേശിച്ചു. പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് നൗഷാദിനെതിരെയാണ് വനംവകുപ്പ് മേധാവിയോട് അന്വേഷിക്കാൻ മന്ത്രി നിർദേശിച്ചത്.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അതിഥികളുമായി എരുമപ്പെട്ടിക്ക് സമീപം പന്നിത്തടത്തെ മണ്ഡപത്തിലേക്കാണ് സർക്കാർ വാഹനം നിരവധി തവണ ഓടിയത്. മച്ചാട് റേഞ്ചിലെ ഉദ്യോഗസ്ഥെൻറ നിർദേശ പ്രകാരമായിരുന്നു വാഹനം ഓടിയതെന്നാണ് ഡ്രൈവറുടെ മറുപടി. സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുന്നത് സാധാരണമാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. സംഭവം വിവാദമായതോടെയാണ് അന്വേഷണത്തിന് മന്ത്രി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.