അടൂര്‍: റമദാനില്‍ ലോക്ഡൗണ്‍ നിയമം തെറ്റിച്ച് നോമ്പുകഞ്ഞി വിതരണം നടത്തിയ കേസില്‍ നഗരസഭ മുന്‍ കൗണ്‍സിലറും അഭി ഭാഷകനുമായ സി.പി.എമ്മുകാരനടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. കണ്ണംകോട് ദേവധാനത്ത് അഡ്വ. എസ്. ഷാജഹാന്‍ (40), പള്ളി തെ ക്കേതില്‍ റഹിം (49) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കോവിഡിെൻറ പശ്ചാത്തലത്തില്‍ പള്ളികളില്‍ കൂട്ടമായ പ്രാര്‍ഥനയോ ഇഫ്താര്‍ വിരുന്നോ നടത്തില്ലെന്ന് വിവിധ ജമാഅത്ത് കമ്മിറ്റികള്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇത് മറികടന്നാണ് സി.പി.എം നേതാവും മദര്‍ തെരേസ പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ഏരിയ സെക്രട്ടറി കൂടിയായ ഷാജഹാെൻറ നേതൃത്വത്തില്‍ കഞ്ഞി വിതരണം നടത്തിയത്.
അടൂര്‍ മുസ്ലിം ജമാഅത്ത് (കണ്ണംകോട്) കമ്മിറ്റി ഭാരവാഹികള്‍ ഈ വിവരം കലക്ടറെ അറിയിക്കുകയും കലക്ടര്‍ അടൂര്‍ പൊലീസിനു നല്‍കിയ നിർദേശത്തെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അടൂര്‍ ആര്‍.ഡി.ഒ പി.ടി. എബ്രഹാമിെൻറ നിർദേശത്തെ തുടര്‍ന്ന് റവന്യൂ സംഘവും സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോള്‍ കഞ്ഞി വാങ്ങാന്‍ 30 പേരോളം ഉണ്ടായിരുന്നുവെന്ന് അടൂര്‍ സി.ഐ യു. ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.