കോട്ടയം: പ്രളയം സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയിൽ സൃഷ്ടിച്ചത് കനത്ത തിരിച്ച ടി. ആദ്യപ്രളയം സൃഷ്ടിച്ച വൻകെടുതികളിൽനിന്ന് രക്ഷപ്പെടും മുമ്പുണ്ടായ രണ്ടാം പ്ര ളയത്തെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് ടൂറിസം രംഗത്തെ നൂറുകണക്കിനു സ്ഥാ പനങ്ങളും സംഘടനകളും. വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഏറക്കുറെ വിജനമാണ്. ആദ്യപ്രളയത്ത ിനുശേഷം ക്രമേണ വളർച്ച നേടിവന്ന കേരള ടൂറിസത്തിനു രണ്ടാം പ്രളയം കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് ടൂറിസം വകുപ്പും സ്വകാര്യ സംരംഭകരും കേരള ട്രാവൽമാർട്ടടക്കം സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും നാശംവിതച്ചത് സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര മേഖലകളിലായതോടെ നഷ്ടപ്പെട്ട ബുക്കിങ്ങുകൾ ഇനി തിരികെ കൊണ്ടുവരാൻ പെട്ടെന്ന് കഴിയില്ലെന്ന ആശങ്ക അവർ പങ്കുവെക്കുന്നു. ആഭ്യന്തര വിനോദസഞ്ചാരികളുടേതടക്കം നൂറുകണക്കിനു ബുക്കിങ്ങുകൾ റദ്ദാക്കിയിട്ടുണ്ട്. അപകടരഹിത മൺസൂൺ ടൂറിസത്തിലെ പ്രതീക്ഷയും ഓണം ടൂറിസം പ്രതീക്ഷയും ഇതോടെ ഇല്ലാതായി.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് പ്രളയം ടൂറിസത്തിനു കനത്ത തിരിച്ചടിയായത്. മഴ തുടരുന്നതും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതും സഞ്ചാരികൾ കേരളത്തിലെത്താൻ ഭയപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. മൂന്നാറിലും വയനാട്ടിലും ആലപ്പുഴയിലും കുമരകത്തും ഒന്നിച്ചുള്ള പാക്കേജ് ബുക്കിങ്ങുപോലും വ്യാപകമായി റദ്ദാക്കിയിട്ടുണ്ട്. കെ.ടി.ഡി.സിക്കും വൻനഷ്ടം നേരിട്ടിട്ടുണ്ട്. നൂറുകണക്കിന് മുറികളുടെ ബുക്കിങ്ങും റദ്ദായി. റിസോർട്ടുകൾക്കും ഹൗസ് ബോട്ടുകൾക്കുമാണ് തിരിച്ചടിയേറെ. കുമരകത്തും ആലപ്പുഴയിലും കുട്ടനാട്ടിലും ഹൗസ് ബോട്ടുകളുടെ ബുക്കിങ് കൂട്ടത്തോടെ റദ്ദായെന്ന് ഹൗസ് ബോട്ട് ഉടമകളുടെ സംഘടന ചൂണ്ടിക്കാട്ടി. ഒരാഴ്ചയായി ഹൗസ് ബോട്ടുകൾ നിശ്ചലമാണ്.
ട്രെയിൻ സർവിസ് റദ്ദാക്കിയതും വിമാന സർവിസുകൾ നിർത്തിയതും തിരിച്ചടിയായി. വിമാനടിക്കറ്റുകളും ട്രെയിൻ റിസർവേഷനും കൂട്ടത്തോടെ റദ്ദാക്കപ്പെട്ടിട്ടുമുണ്ട്. റദ്ദാക്കിയ ഓർഡറുകൾ വീണ്ടും ലഭിക്കുക ബുദ്ധിമുട്ടാണെന്നും ടൂറിസം മേഖലയിലുള്ളവർ പറയുന്നു. ദേവികുളം-മൂന്നാർ, കുമളി, തേക്കടി, രാമക്കൽമേട്, കുമരകം-കുട്ടനാട്, ആലപ്പുഴയടക്കം ടൂറിസം കേന്ദ്രങ്ങളിൽ സാധാരണ കച്ചവടക്കാരും ദുരിതത്തിലാണ്. ഹോട്ടലുകളിൽ കച്ചവടം ഗണ്യമായി കുറഞ്ഞു. ടൂറിസ്റ്റ് വാഹനങ്ങൾക്കും ഓട്ടം ഇല്ലാതായി. യു.പിയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും കശ്മീരിലുമടക്കം നിലനിൽക്കുന്ന അസ്വാസ്ഥ്യങ്ങൾ കേരള ടൂറിസത്തിനു ഗുണകരമാകുമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ പ്രളയത്തിനുശേഷം ടൂറിസം രംഗം 15-20 ശതമാനം വളർച്ച കൈവരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.