കയ്പമംഗലം: പ്രളയത്തില്‍ ഉടനടി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശാസ്ത്രീയ സംവിധാനങ്ങളുള്ള ജങ്കാറുമായി മുന്‍ പ്രവാസി. മറൈന്‍ എന്‍ജിനീയറായ ചെന്ത്രാപ്പിന്നി സ്വദേശി തണ്ടയാംപറമ്പില്‍ ഗോകുലനാണ് പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നത്. ജങ്കാറിന് സമാനമായ വഞ്ചിയാണെങ്കിലും മുന്‍ഭാഗം നിലത്തേക്ക് താഴ്ത്തിയിടാനും എളുപ്പത്തില്‍ കയറാനും സാധിക്കുമെന്നതാണ് വാഹനത്തിെൻറ പ്രത്യേകത. ‘പ്രളയം’ എന്ന് പേരിട്ട വാഹനത്തിൽ മനുഷ്യര്‍ക്ക് മാത്രമല്ല, വളര്‍ത്തുമൃഗങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കയറാവുന്ന വിധത്തിലാണ് സജ്ജീകരണം. പ്രായമായവര്‍ക്കും രോഗികള്‍ക്കും വീല്‍ചെയര്‍ കയറ്റാനും സൗകര്യമുണ്ട്.
പത്തോളം ആളുകള്‍ക്കുള്ള ഇരിപ്പിടവും എൻജിന്, ഇന്ധന ടാങ്ക്, ലൈഫ് ജാക്കറ്റ്, ലൈഫ് റിങ്, കയര്‍, പങ്കായം തുടങ്ങിയവ വെക്കാന്‍ പ്രത്യേക അറകളും പ്രത്യേകതയാണ്. 500 കിലോ ഭാരവും അഞ്ചടി വീതിയും 12 അടി നീളവുമുള്ള വാഹനം യഥേഷ്ടം ഉരുട്ടിക്കൊണ്ടുപോകാവുന്ന ഒരു ട്രൈലറില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിെൻറ മുന്‍ഭാഗം ഒരു വാഹനത്തില്‍ കൊളുത്തിയാല്‍ ജങ്കാര്‍ ഉദ്ദേശിക്കുന്നിടത്തേക്ക് എത്തിക്കാം. ട്രൈലറുമായി ബന്ധിപ്പിച്ച കൊളുത്ത് വിടുവിച്ചാല്‍ നിഷ്പ്രയാസം ജങ്കാര്‍ വെള്ളത്തിലിറക്കാം.
പൂര്‍ണമായി അലൂമിനിയത്തില്‍ നിര്‍മിച്ചതായതിനാല്‍ 15 ആളുകളുടെ ഭാരം വന്നാല്‍ പോലും കേവലം അരയടി മാത്രമേ ഇത് വെള്ളത്തില്‍ താഴൂ. ഇടക്ക് ഇന്ധനം തീര്‍ന്നാല്‍ പങ്കായം കൊണ്ട് തുഴഞ്ഞ് ലക്ഷ്യ സ്ഥാനത്തെത്തിക്കാം. നിലവില്‍ നിര്‍മിച്ചതിന് ഏകദേശം ഏഴ് ലക്ഷത്തോളം വിലവരും. ആവശ്യക്കാര്‍ക്കനുസരിച്ച് ഇരിപ്പിട സൗകര്യങ്ങളടക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്ത് താങ്ങാവുന്ന വിലയില്‍ നിർമിച്ച് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗോകുലന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.