കോഴിക്കോട്: ചെമ്പനോട പോലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ഇനി ആദ്യം നടപടിയുണ്ടാവുക ബന്ധപ്പെട്ട തഹസിൽദാർക്കെതിരെയായിരിക്കുമെന്ന് റവന്യു വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ. ചെമ്പനോട വില്ലേജ് ഒാഫിസും ആത്മഹത്യ ചെയ്ത തോമസിെൻറ വീടും സന്ദർശിച്ച്, കലക്ടറേറ്റിൽ നടന്ന റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംഭവങ്ങൾ ഉണ്ടാവാൻ പാടില്ലാത്തതാണ്. വില്ലേജ് ഒാഫിസുകളുടെ പ്രവർത്തനം വിലയിരുത്താനും ഉദ്യോഗസ്ഥരെ മാറ്റാനുമെല്ലാമുള്ള അധികാരം ഇനി തഹസിൽദാർമാർക്കായിരിക്കും. ഇതുസംബന്ധിച്ച നടപടികളായിട്ടുണ്ട്. തഹസിൽദാർമാർ ഭരണപരമായ ഉത്തരവാദിത്തങ്ങൾ നന്നായി നിർവഹിക്കണം. തഹസിൽദാർമാരുെട മാസത്തിലെ റിവ്യൂ ഗൈഡ് ചെയ്യാൻ കലക്ടർ, ഡെപ്യൂട്ടി കലക്ടർ, ആർ.ഡി.ഒ എന്നിവരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തോമസിെൻറ ഭൂമിയുടെ കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിെൻറ 80 സെൻറിന് കരമെടുക്കാത്തത് തെറ്റാണ്. ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച സംബന്ധിച്ച് സർക്കാറിന് ഉടൻ റിപ്പോർട്ട് നൽകും. വീഴ്ചവരുത്തിയവരെ ഇതിനകം സസ്െപൻഡ് ചെയ്തിട്ടുണ്ട്. ചെമ്പനോടയിൽ ഒന്നിൽക്കൂടുതൽ തവണ ഒരേ സ്ഥലത്തിന് ചിലർ നികുതി അടച്ചതായി ശ്രദ്ധയിൽെപ്പട്ടിട്ടുണ്ട്. വിവിധ ബാങ്കുകളിൽനിന്ന് വായ്പ വാങ്ങാനും മറ്റുമാണിത്. ഇത്തരം നടപടി അംഗീകരിക്കാനാവില്ല. ഇതിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുത്-അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തോമസിെൻറ ഭാര്യ മേരിയുടെ 80 സെൻറ് സ്ഥലത്തിന് താൽക്കാലികമായി നികുതി സ്വീകരിച്ചത് തെറ്റാണെന്ന്, ചെമ്പനോട വില്ലേജ്ഒാഫിസിൽ പരിശോധനക്കെത്തിയ പി.എച്ച്. കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു. താൽക്കാലികമായി നികുതി സ്വീകരിക്കുന്ന ഒരു സംവിധാനമില്ല. അഥവാ താൽക്കാലികമായാണ് സ്വീകരിച്ചതെങ്കിൽ അതു സ്ഥിരമായി വാങ്ങാനുള്ള നടപടി ഉദ്യോഗസ്ഥർ കൈക്കൊേള്ളണ്ടിയിരുന്നു. താൽക്കാലിക നികുതി സ്വീകരിച്ച അന്നത്തെ കൊയിലാണ്ടി തഹസിൽദാർക്കും വീഴ്ചപറ്റിയിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടക്കും. ഒരാളെ രണ്ടുതവണയിൽ കൂടുതൽ വില്ലേജ്ഒാഫിസ് കയറിയിറങ്ങാൻ ഇടവരുത്തരുത്. നികുതി സ്വീകരിക്കാൻ കഴിയില്ലെങ്കിൽ അത് ഉദ്യോഗസ്ഥർ വ്യക്തമായി എഴുതി നൽകണം. ചെമ്പനോട വില്ലേജിലെ ഭൂമിയിൽ ഭൂരിഭാഗവും ഇപ്പോഴുള്ള കൈവശക്കാർക്ക് കാണമായി ലഭിച്ചതാണ്. ഇതിന് പട്ടയമാണ് ലഭിക്കേണ്ടത്.പട്ടയം ലഭ്യമാക്കാൻ കോഴിക്കോട് ലാൻഡ് ൈട്രബ്യൂണൽ ഓഫിസ് ചെമ്പനോടയിൽ സിറ്റിങ് നടത്തും. സർവേ നടപടികൾ പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും റവന്യൂ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.