തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ തത്തകളെ വിൽപന നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കുറ്റുമുക്ക് സ്വദേശി അറക്കൽ വീട ്ടിൽ അഭിലാഷിനെയാണ് (37) തൃശൂർ ൈഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ ഭാസി ബാഹുലേയെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വന്യജീവി നിയമം ഷെഡ്യൂൾ നാലിൽപെട്ട നാല് തത്തകളെയാണ് അഭിലാഷ് ഫേസ്ബുക്ക് വഴി വിൽപനക്ക് ശ്രമിച്ചത്. ഇയാളെ തുടർ നടപടികൾക്കായി പട്ടിക്കാട് റേഞ്ചിലെ പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.
തത്തകളെ വളര്‍ത്തിയ രണ്ടുപേര്‍ അറസ്റ്റില്‍ പട്ടിക്കാട്: തത്തകളെ കൂട്ടിലടച്ച് വളർത്തിയ രണ്ടുപേർ അറസ്റ്റിൽ. വില്ലടം ചാക്കന്തൻ വീട്ടിൽ രമണൻ, നെല്ലിക്കാട് പൊന്നാചാത്ത് വീട്ടിൽ അഭിലാഷ് എന്നിവരെയാണ് ഫോറസ്റ്റ് സംഘം അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.