ന്യൂഡൽഹി: രാജ്യം പൊതുതെരെഞ്ഞടുപ്പിലേക്ക് നീങ്ങുേമ്പാൾ ഫേസ്ബുക്ക് ഒരുക്കങ്ങൾ തുടങ്ങി. മോദിവിരുദ്ധരായ നിരവധി മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ഫേസ്ബുക്ക് പൂട്ടി. ഇതോടെ മോദിസർക്കാറിന് അനുകൂലമായ ഫേസ്ബുക്കിെൻറ നിലപാടിനെതിരെ പലരും ട്വിറ്ററിലൂടെ രംഗത്തുവന്നു.
മോദിസർക്കാറിെനയും ബി.ജെ.പിെയയും വിമർശിക്കുന്ന എഡിറ്റർമാരടക്കമുള്ള നിരവധി മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകളാണ് മുന്നറിയിപ്പ് നൽകുകയോ വ്യക്തമായ കാരണം ബോധിപ്പിക്കുകയോ ചെയ്യാതെ പൂട്ടിയത്. സുപ്രീംകോടതിയുടെ അയോധ്യ വിധിയുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തെൻറ അക്കൗണ്ട് നിശ്ചലമായെന്ന് മുൻ ബി.ബി.സി എഡിറ്ററും നിലവിൽ ജനതാ കാ റിപ്പോർട്ടർ.കോം എഡിറ്ററുമായ റിഫാത് ജാേവദും ട്വീറ്റ് ചെയ്തു. മുസ്ലിംകൾക്കെതിരെയും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കെതിെരയും ഹിന്ദുത്വവാദികൾ നടത്തുന്ന അക്രമങ്ങളെ കുറിച്ച് എഴുതിയതോടെ തെൻറ ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായെന്ന് ദ ന്യൂസ് ഇൻറർനാഷനൽ, അറബ് ന്യൂസ്, ഗൾഫ് ന്യൂസ്, ഗ്രേറ്റർ കശ്മീർതുടങ്ങി നിരവധി മാധ്യമങ്ങളിൽ കോളമിസ്റ്റായ െഎജാസ് സെയ്ദ് ട്വിറ്ററിൽ കുറിച്ചു.
കൂടാതെ അജയ്പ്രകാശ് (ന്യൂഡ് എഡിറ്റർ, ദൈനിക് ഭാസ്കർ), പ്രേർണ നേഗി(എഡിറ്റർ, ജൻജ്വാർ.കോം), മുംതാസ് ആലം ( എഡിറ്റർ, കാരവാൻ), സെയ്ദ് അബ്ബാസ് (റിപ്പോർട്ടർ, കാരവാൻ), ബോൾട്ട ഹിന്ദുസ്ഥാൻ.കോം, ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരായ വസീം ത്യാഗി, സഞ്ചയ് പാണ്ഡെ എന്നിവരുടെയും അക്കൗണ്ടുകളും ഫേസ്ബുക്ക് പൂട്ടി.
മതന്യൂനപക്ഷങ്ങളുെടയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുെടയും വിഷയങ്ങൾ ഉന്നയിച്ചും ദേശീയപ്രാധാന്യമുള്ള വിഷയങ്ങളിൽ സർക്കാറിെനയും ബി.ജെ.പിെയയും വിമർശിച്ചുള്ള ലേഖനങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ഒരു കാരണവും വ്യക്തമാക്കാതെ തങ്ങളുടെ വാർത്താ വെബ്സൈറ്റ് എഡിറ്റർമാരുടെ വ്യക്തിഗത അക്കൗണ്ടുകൾ ഫേസ്ബുക്ക് തടഞ്ഞുെവച്ചതായി ‘കാരവാൻ ഡെയ്ലി’ അറിയിച്ചു.
അതേസമയം, ഇന്ത്യയിൽ സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് തങ്ങളുടെ സംവിധാനം ഉപയോഗിക്കുന്നത് സംബന്ധിച്ച് ചട്ടം കൊണ്ടുവന്നതായി ഫേസ്ബുക്ക് വൈസ് പ്രസിഡൻറ് റിച്ചാർഡ് അലൻ വ്യക്തമാക്കി. വിദ്വേഷപ്രസംഗങ്ങളും ആളുകൾ ദുരുപേയാഗം ചെയ്യുന്നതും നിരീക്ഷിക്കാൻ ഇടപെടലുകളുണ്ടാകും. പോസ്റ്റുകൾ നിരീക്ഷിക്കാൻ വിദഗ്ധർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.