തിരുവനന്തപുരം: അതിരൂക്ഷമായ പ്രളയക്കെടുതി നേരിടാൻ പണം കണ്ടെത്തുന്നതിന് മദ്യത്തിെൻറ നികുതി വർധിപ്പിക്കാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ത്യൻ നിർമിത വിദേശമദ്യത്തിെൻറ എക്സൈസ് ഡ്യൂട്ടി 0.5 മുതൽ അഞ്ച് ശതമാനം വരെ വർധിപ്പിക്കാനാണ് തീരുമാനം.
ഒാഗസ്റ്റ് 20 മുതൽ നവംബർ 30 വരെ 100 ദിവസത്തേക്കാകും വർധന പ്രാബല്യത്തിലുണ്ടാവുക. 230 കോടി രൂപയാണ് ഇതിലൂടെ അധികവരുമാനം ലക്ഷ്യമിടുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ പണം കണ്ടെത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ആറ് സ്ലാബുകളിലായാണ് ഡ്യൂട്ടി നിശ്ചയിച്ചത്. എല്ലാ സ്ലാബിലും വാങ്ങൽ ചെലവിെൻറ അടിസ്ഥാനത്തിൽ എക്സൈസ് ഡ്യൂട്ടിയില്‍ നേരിയ വര്‍ധന വരുത്താനാണ് തീരുമാനം.
235 രൂപക്കും 250 രൂപക്കും ഇടയില്‍ വിലയുള്ള മദ്യത്തിന് ഇപ്പോള്‍ പര്‍ച്ചേസ് കോസ്റ്റിെൻറ 21 ശതമാനമാണ് നികുതി. അത് 21.5 ശതമാനമായി വർധിക്കും. ഇതുപോലെ മറ്റ് സ്ലാബുകളിലും വർധന വരുത്തും.
പ്രളയക്കെടുതിയും ദുരന്തനിവാരണ പ്രവര്‍ത്തനവും മന്ത്രിസഭ അവലോകനംചെയ്തു. രാവിലെ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര-പ്രതിരോധ മന്ത്രിമാരുമായും സംഭാഷണം നടത്തിയ മുഖ്യമന്ത്രി രക്ഷാ പ്രവർത്തനത്തിനായി കൂടുതൽ സൈന്യത്തെ വിടാനും കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കാനും ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിെൻറ പുരോഗതിയും മന്ത്രിസഭ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.