നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഇടുക്കി മജിസ്ട്രേറ്റിെൻറ നടപടി സംബന്ധിച്ച് ഹൈകോടതി റിപ്പോർട്ട് തേടി. അവശനിലയിലായിരുന്നുവെന്ന് പറയുന്ന പ്രതി രാജ്കുമാറിനെ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തതിനെപ്പറ്റി റിപ്പോർട്ട് നൽകാൻ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റിനോടാണ് രജിസ്ട്രാർ ജനറൽ മുഖേന കോടതിയുടെ അഡ്മിനിസ്േട്രറ്റിവ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ മർദനമേറ്റിരുന്നെന്ന് സൂചന നൽകുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കോടതി വിശദീകരണം തേടിയത്.

നെടുങ്കണ്ടം മജിസ്േട്രറ്റ് അവധിയിലായിരുന്നതിനാലാണ് പകരം ചുമതലയിലുണ്ടായിരുന്ന ഇടുക്കി മജിസ്േട്രറ്റ് മുമ്പാകെ രാജ്കുമാറിനെ ജൂൺ 15ന് പൊലീസ് ഹാജരാക്കിയത്. മജിസ്ട്രേറ്റിന് മുമ്പിലെത്തുംമുമ്പ് പരിക്കുകളില്ലെന്ന രേഖ ആശുപത്രിയിൽനിന്ന് സമ്പാദിച്ച് പൊലീസ് ഹാജരാക്കിയിരുന്നു. നടക്കാൻ കഴിയാതിരുന്ന രാജ്കുമാറിനെ പൊലീസ് വാഹനത്തിനടുത്തെത്തിയാണ് മജിസ്ട്രേറ്റ് കണ്ടത്. തുടർന്നാണ് റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്.

പ്രതി അവശനിലയിലായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിക്കാതെ റിമാൻഡിൽ വിട്ടത് എന്തിനാണെന്നതടക്കം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. മജിസ്ട്രേറ്റിൽനിന്ന് ഇതുസംബന്ധിച്ച വിശദീകരണം തേടിയ ശേഷമാകും സി.ജെ.എം റിപ്പോർട്ട് സമർപ്പിക്കുക.

Tags:    
News Summary - enquiry against idukki magistrate-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.