തിരുവനന്തപുരം: പൊലീസുമായുള്ള തർക്കത്തെ തുടർന്ന് ജീവനക്കാർ നടത്തിയ മിന്നൽ പ ണിമുടക്കിൽ കെ.എസ്.ആർ.ടി.സിക്ക് കലക്ഷൻ ഇനത്തിൽ മാത്രം നഷ്ടം 60 ലക്ഷം രൂപ. സ്ഥാപനം ശ മ്പളം നൽകാൻ പോലും കഴിയാതെ രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്ത ിലാണ് ഇൗ നഷ്ടം. കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ ഷെഡ്യൂളുകളും ബസുമുള്ളത് തല സ്ഥാന ജില്ലയിലാണ്. പണിമുടക്കിനെ തുടർന്ന് 80,000 കിലോമീറ്റർ സർവിസ് ആണ് മുടങ്ങിയത് . മുൻദിവസങ്ങളെ അപേക്ഷിച്ച് പണിമുടക്ക് നടന്ന ബുധനാഴ്ച 1.97 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സിക്ക് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
പ്രധാനമായും സിറ്റി, തമ്പാനൂർ, വികാസ് ഭവൻ എന്നിങ്ങനെ നഗരത്തിലെ ഡിേപ്പാകളിൽനിന്നുള്ള കലക്ഷനാണ് 60 ലക്ഷം എന്നത്. മറ്റ് ഡിേപ്പാകളിൽ നിന്നെത്തിയ ബസുകളുടെ തുടർസർവിസ് തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട കണക്കുകൾ ഇതിനുപുറെമയാണ്. നഷ്ടം സംബന്ധിച്ച പൂർണമായ കണക്ക് സമാഹരിക്കുകയാണെന്നും ഇത് സംബന്ധിച്ച കൃത്യമായ വിവരം ഉടൻ ലഭിക്കുമെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഒരു സ്വകാര്യബസ് അനധികൃതമായി ആളെയെടുത്തു എന്നതിെൻറ പേരിലാണ് ഒരു ദിവസത്തെ കലക്ഷൻ നഷ്ടപ്പെടുത്തിയുള്ള കടുംകൈ എന്നതാണ് കൗതുകകരം.
21 പേർക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നോട്ടീസ് നൽകും
തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ചു മണിക്കൂറോളം സ്തംഭിപ്പിച്ച് മിന്നൽ പണിമുടക്ക് നടത്തിയ സംഭവത്തിൽ കുറ്റക്കാരായ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കെതിരെ മോേട്ടാർ വാഹനവകുപ്പ് നടപടി ആരംഭിച്ചു. ആദ്യഘട്ടത്തിൽ 21 പേർക്ക് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നോട്ടീസ് നൽകും. 14 ദിവസത്തിനകം ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെടും. തുടർന്ന്, കുറ്റം ബോധ്യപ്പെടുത്തി ലൈസൻസ് സസ്പെൻഡ് ചെയ്യും. കലക്ടർ, ഗതാഗത കമീഷണർ, കെ.എസ്.ആർ.ടി.സി എം.ഡി എന്നിവരുടെ പ്രാഥമിക റിേപ്പാർട്ടാണ് ലഭിച്ചതെന്നും തിങ്കളാഴ്ചയോടെ ഇവരുെട അന്തിമ റിേപ്പാർട്ട് ലഭിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഇൗ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് മറ്റ് നടപടികൾ സ്വീകരിക്കും. ഗതാഗതം സ്തംഭിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കിയതിനുള്ള നടപടിക്ക് അന്തിമ റിപ്പോർട്ട് ലഭിക്കും വരെ കാത്തുനിൽക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് മോേട്ടാർ വാഹനവകുപ്പ് നടപടി തുടങ്ങിയത്. വകുപ്പുതല നടപടിയടക്കം അന്തിമ റിപ്പോർട്ടിന് ശേഷമേയുണ്ടാകൂ.
പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മിന്നൽ പണിമുടക്ക് ന്യായീകരിക്കാനാകില്ല. അതേ സമയം കെ.എസ്.ആർ.ടി.യിൽ എസ്മ ബാധകമാക്കുന്നതിനോട് യോജിപ്പില്ല. പ്രശ്നങ്ങൾക്ക് തുടക്കമിട്ട സ്വകാര്യബസിനെതിരെയും നടപടി സ്വീകരിക്കും. അതിനു മുന്നോടിയായി ബസുടമക്ക് നോട്ടീസ് നൽകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.