കോഴിക്കോട്: സ്വർണ െമാത്ത വിൽപന കേന്ദ്രത്തിെൻറ മറവിൽ കോടിക്കണക്കിന് രൂപയുെട നികുതി െവട്ടിപ്പ്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇമാസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് ജി.എസ്.ടി ഇൻറലിജൻസ് പരിശോധന നടത്തിയത്. 25 കോടിരൂപയുടെ നികുതിവെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയതെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു.
നികുതി അടക്കാതെ 2000 കിലോയോളം സ്വർണമാണ് ഇവർ വിൽപന നടത്തിയത് എന്നാണ് വിവരം. കേരളത്തിലെ 14 ജില്ലകളിലെ ജ്വല്ലറികൾക്കും സ്വർണാഭരണങ്ങൾ എത്തിക്കുന്ന മൊത്ത വിതരണക്കാരാണിവർ. കോഴിക്കോട്, വയനാട് ഉൾപ്പെടെ ഇവരുടെ അഞ്ചിടങ്ങളിലെ ഒാഫിസുകളിലാണ് പരിശോധന നടത്തിയത്. കോഴിക്കോെട്ട ഒാഫിസിൽ നികുതി അടക്കാതെ സൂക്ഷിച്ച 16 കിലോ സ്വർണവും ജി.എസ്.ടി വിഭാഗം കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. െകാടുവള്ളി, തിരൂർ സ്വദേശികൾ ചേർന്നാണ് സ്ഥാപനം നടത്തുന്നത്.
സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ പിടിയിലായ സ്വർണ കള്ളക്കടത്ത് സംഘങ്ങൾ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻറലിജൻസിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിലും ഉടമകളുടെ വീടുകളിലും പരിശോധന നടത്തിയത്. നികുതിവെട്ടിച്ച് എത്തിക്കുന്ന സ്വർണം സ്ഥാപനത്തിന് കൈമാറുന്നതായി നേരത്തേ പലരും മൊഴിനൽകിയിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.