തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് അരൂരിലും കുറവ് എറണാകുളത്തും. അരൂരിൽ 80.47 ശതമാനവും എറണാകുളത്ത് 57.90 ശതമാനവുമാണ് പോളിങ്. കോന്നി - 70.07, മഞ്ചേശ്വരം - 75.82, വട്ടിയൂർകാവ് - 62.66 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് നില.
പത്തിലേറെ ബൂത്തുകൾ വെള്ളത്തിലായ എറണാകുളം മണ്ഡലത്തിൽ വോെട്ടടുപ്പ് മാറ്റണമെന്നും സമയം നീട്ടി നൽകണമെന്ന ും ആവശ്യമുയർന്നെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. വൈകുന്നേരം ആറിന് ക്യൂവിലുള്ള മുഴുവൻ പേർക്കും സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം നൽകി. വോെട്ടടുപ്പ് സമയം വിജ്ഞാപനം വഴി നിശ്ചയിച്ചതിനാൽ മറ്റൊരു രീതിയിൽ ഇതിൽ മ ാറ്റം വരുത്താനാകില്ലെന്ന് കമീഷൻ നിലപാടെടുത്തു. പുതുക്കി വിജ്ഞാപനം പുറപ്പെടുവിക്കലും പ്രായോഗികമായിരുന്ന ില്ല.
മഞ്ചേശ്വരത്ത് സമാധാനപരം
കാസർകോട്: ഉപതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് വോെട്ടടുപ്പ് പെ ാതുവേ സമാധാനപരമായിരുന്നു. കനത്ത പൊലീസ്, അർധ സൈനികവിഭാഗങ്ങൾ എല്ലാ പോളിങ് സ്റ്റേഷനുകളിലും നിലയുറപ്പിച് ചിരുന്നു. മംഗളൂരുവിൽനിന്ന് നൂറോളം പേരുമായെത്തിയ രണ്ടു ബസുകൾ പിടികൂടിയിട്ടുണ്ട്. കൊടിയമ്മ 148ാം ബൂത്തിൽ ബന്ധ ുവിനെ വോട്ട് ചെയ്യാൻ കൊണ്ടുവന്നയാളെ കൈയേറ്റം ചെയ്തതായി പരാതിയുയർന്നു. കുമ്പള ഹയർസെക്കൻഡറി സ്കൂളിൽ യന്ത്രത്തകരാർ കാരണം ഒന്നര മണിക്കൂർ വൈകിയാണ് വോട്ടിങ് ആരംഭിച്ചത്. മീഞ്ച വിദ്യാവർധക എ.യു.പി സ്കൂളിൽ വിവിപാറ്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് മാറ്റിസ്ഥാപിച്ചു.
എറണാകുളത്ത് മഴയിൽ കുളിച്ച് വോട്ട്
കൊച്ചി: മഴയും വെള്ളക്കെട്ടുമാണ് എറണാകുളത്ത് പോളിങ് ശതമാനം കുറയാൻ കാരണം. 2001ന് ശേഷം ആദ്യമായാണ് മണ്ഡലത്തിൽ പോളിങ് ഇത്രയും കുറയുന്നത്. രാത്രി എട്ട് മണിയോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. മഴയും വെള്ളക്കെട്ടും കണക്കിലെടുത്ത് പോളിങ് രണ്ട് മണിക്കൂർ വർധിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും കലക്ടർ അംഗീകരിച്ചില്ല. യു.ഡി.എഫ് ഈസി വാക്കോവർ പ്രതീക്ഷിച്ച മണ്ഡലത്തിൽ പോളിങ്ങിലെ കുറവ് മുന്നണിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
കനത്ത മഴക്കിടെ രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയെങ്കിലും ചില ബൂത്തുകളിൽ എട്ട് മണിവരെയും ഒരു വോട്ടർ പോലുമെത്തിയിരുന്നില്ല. മണ്ഡലത്തിലെ 11 ബൂത്തുകളെ വോട്ടെടുപ്പ് സാരമായി ബാധിച്ചു. ബൂത്തുകൾ മാറ്റി സ്ഥാപിക്കുന്നതടക്കം ബദൽ സംവിധാനം ഒരുക്കിയാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ് നടത്തിയത്. വൈദ്യുതി മുടങ്ങിയതിനാൽ പല ബൂത്തുകളിലും മെഴുകുതിരിയുടെയും മൊബൈലുകളുടെയും വെട്ടത്തിലായിരുന്നു വോട്ടെടുപ്പ്. വെള്ളക്കെട്ട് മൂലം ബൂത്തുകളിലെത്താനാവാതെ നിരവധി വോട്ടർമാർ വഴിയിൽ കുടുങ്ങി.
അരൂരിൽ കനത്ത പോളിങ്ങ്; ഇരുമുന്നണികളും വിജയപ്രതീക്ഷയിൽ
ആലപ്പുഴ: ശക്തമായ മഴയിലും കനത്ത പോളിങ് രേഖപ്പെടുത്തിയ അരൂർ മണ്ഡലത്തിൽ ഇരുമുന്നണികളും വിജയപ്രതീക്ഷ വെച്ചുപുലർത്തുന്നു. ഉയർന്ന േപാളിങ് ശതമാനവും സ്ത്രീവോട്ടർമാരുടെ വർധിച്ച പങ്കാളിത്തവും യു.ഡി.എഫിെൻറ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. അതേസമയം എല്ലാ വെല്ലുവിളികളെയും മറികടന്ന് വിജയിക്കാനാവുമെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. പല ബൂത്തുകളിലും വെള്ളക്കെട്ട് പോളിങ്ങിനെ തടസ്സപ്പെടുത്തി. ചിലേടങ്ങളിൽ യന്ത്രത്തകരാറും േപാളിങ് വൈകിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.