കോഴിക്കോട്: ഉദ്ഘാടന മഹാമഹങ്ങൾക്കായുള്ള മരണപ്പാച്ചിലിന് ഭരണാധികാരികൾക്ക് ഇന ി ചെറിയ ഇടവേള. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൂർത്തിയായതും പാതിവഴിയിലായതുമായ പദ്ധ തികൾ ഉദ്ഘാടനം ചെയ്യുന്ന തിരക്കിലായിരുന്നു കേന്ദ്ര-സംസ്ഥാന ഭരണാധികാരികൾ. പഞ്ചായ ത്ത് അംഗങ്ങൾ മുതൽ എം.പിമാർ വരെ പാർട്ടി ഭേദമന്യേ നടത്തിയ ഉദ്ഘാടനങ്ങൾക്ക് കൈയും കണ ക്കുമില്ല. മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഇനി എല്ലാം തെരഞ്ഞെടുപ്പ് കമീഷെൻറ നിയന്ത്രണത്തിലാകും.
സംസ്ഥാന സർക്കാറിെൻറ ആയിരം ദിനത്തോടനുബന്ധിച്ച് ആയിരത്തിലേറെ ഉദ്ഘാടനങ്ങളാണ് നടത്തിയത്. റോഡുകളുടെ അറ്റകുറ്റപ്പണി വരെ ഉദ്ഘാടനം നടത്തി പലയിടത്തും ആഘോഷിച്ചു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് തട്ടിക്കൂട്ടി നിർമിച്ച ചില റോഡുകൾ ഒരു മഴക്കാലം കഴിഞ്ഞപ്പോൾ തകർന്നിട്ടും ഗതാഗത യോഗ്യമാക്കാൻ ഉത്സാഹിക്കാത്തവർ ഇപ്പോൾ തകൃതിയായ വികസനപാതയിലാണ്. എല്ലാം ജനങ്ങൾക്ക് വേണ്ടിയെന്ന് രാഷ്ട്രീയ പാർട്ടിക്കാർ പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിനിത്ര പരക്കംപാച്ചിലെന്നാണ് വോട്ടർമാരുടെ ചോദ്യം. കോഴിക്കോട്ട് പുനർനിർമിച്ച സർക്കാർ സ്കൂളിെൻറ ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പും ജോലി നടന്നുകൊണ്ടിരിക്കുകയായിരുന്നു. കൊയിലാണ്ടിക്ക് സമീപം വില്ലേജ് ഓഫിസ് കെട്ടിടം പുതുതായി നിർമിക്കുന്നതിനാൽ വാടക കെട്ടിടത്തിലേക്ക് മാറിയത് വരെ ഉദ്ഘാടനം ചെയ്തു.
സർക്കാറിെൻറ മൂന്നാം വാർഷിക സമയത്ത് മാതൃക പെരുമാറ്റച്ചട്ടം വരുന്നതിനു മുേമ്പയാണ് പിണറായി വിജയെൻറ നേതൃത്വത്തിൽ സംസ്ഥാനത്ത് ആയിരം ദിനാഘോഷം നടത്തി നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ എം.പിമാരും എം.എൽ.എമാരും ഇക്കാര്യത്തിൽ പിന്നിലായിരുന്നില്ല. ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികളായിരുന്നു എം.എൽ.എമാരുടെ ‘ഉദ്ഘാടന ഇര’. റെയിൽവേ സ്റ്റേഷനിലെ സാധാരണ ജോലികൾ വരെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചില എം.പിമാർ ഉദ്ഘാടന ആഘോഷമാക്കി.
കേന്ദ്രത്തിൽ ഒരു മാസത്തിനിടെ 157 പദ്ധതികൾ തിരക്കിട്ട് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഏറ്റവും മുന്നിൽ. 2014ൽ തെരഞ്ഞെടുപ്പിനു മുമ്പ് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉദ്ഘാടന മാമാങ്കത്തിനിറങ്ങിയിരുന്നില്ല. ഇനി ഭരണാധികാരികൾക്ക് പദ്ധതികൾ പ്രഖ്യാപിക്കാനാവില്ല. ചൂരലുമായി നടക്കുന്ന ഹെഡ്മാസ്റ്ററെപ്പോലെ തെരഞ്ഞെടുപ്പ് കമീഷെൻറ നിരീക്ഷകരും സൂക്ഷ്മ നിരീക്ഷകരും പ്രചാരണ പ്രവർത്തനങ്ങൾക്ക് പിന്നാലെയുണ്ടാകും. പാർട്ടികളുടെ പ്രകടനപത്രികയിൽ വാഗ്ദാനപ്പെരുമഴ പെയ്യിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.