പെൺകുട്ടിയെ പീഡിപ്പിച്ച് കാഴ്ചവെച്ച കേസിൽ രണ്ടാനച്ഛനും അമ്മക്കുമടക്കം എട്ട് പേർക്ക് കഠിനതടവും പിഴയും

കോഴിക്കോട്: രണ്ടാനച്ഛൻ മാതാവി‍െൻറ സഹായത്തോടെ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച് പലർക്കായി കാഴ്ചെവച്ച കേസിൽ രണ്ടാനച്ഛനും അമ്മയുമടക്കം എട്ട് പേർക്ക് കഠിന തടവ്. ഒന്നാം പ്രതിയായ അമ്മക്ക് ഏഴ് കൊല്ലവും രണ്ടാനച്ഛനായ രണ്ടാം പ്രതിയടക്കം മറ്റുള്ളവർക്ക് 10 കൊല്ലവുമാണ് കോഴിക്കോട് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ തടവ് വിധിച്ചത്. മാതാവ് 10,000 രൂപയും മറ്റുള്ളവർ 35,000 രൂപവീതവും പിഴയടക്കണം. പിഴയടച്ചില്ലെങ്കിൽ നാല്മാസം കൂടി തടവനുഭവിക്കണമെന്നും പിഴ സംഖ്യ പീഡനത്തിനിടയായ കുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.

മൊത്തം 10 പ്രതികളുള്ള കേസിൽ രണ്ട് പേരെ വിട്ടയച്ചു. മാതാവിനും രണ്ടാനഛനും കൂടാതെ താഴെക്കോട് അമ്പലത്തിങ്ങൽ മുഹമ്മദ് എന്ന ബാവ (44), കൊടിയത്തൂർ കോട്ടുപുറത്ത് കൊളക്കാടൻ ജമാൽ എന്ന ജമാലുദ്ദീൻ (55), മലപ്പുറം വേങ്ങര കണ്ണമംഗലം കണ്ണഞ്ചേരിച്ചാലിൽ മുഹമ്മദ് മുസ്തഫ എന്ന വിക്കി എന്ന മാനു (54), കൊടിയത്തൂർ കോശാലപ്പറമ്പ്, കൊളക്കാടൻ നൗഷാദ് എന്ന മോൻ (48), കാവന്നൂർ വാക്കല്ലൂർ കളത്തിങ്ങൽ ഇരുമ്പിശേരി അഷ്റഫ് (53), കാവന്നൂർ കുയിൽതൊടി നൗഷാദ് (41) എന്നിവർക്കാണ് ശിക്ഷ.

കാവന്നൂർ കളത്തിങ്ങൽ പുതുക്കൽ ജാഫർ എന്ന കുഞ്ഞിപ്പ (38) കൊടിയത്തൂർ വാലുമ്മൽപഴം പറമ്പിൽ അബ്ദുൽ ജലീൽ (49) എന്നിവരെ വിട്ടയച്ചു. മാതാപിതാക്കൾ വിവാഹമോചനം നടത്തിയതിനാൽ ഉമ്മക്കും രണ്ടാനച്ഛനുമൊപ്പം കഴിഞ്ഞ കുട്ടിയെ പ്രലോഭിപ്പിച്ച് 2007-2008 കാലത്ത് ഇരുവരും കോഴിക്കോട്, ഊട്ടി, ഗുണ്ടൽപേട്ട, വയനാട്, മണാശേരി തുടങ്ങി നിരവധിയിടങ്ങളിൽ വീട്ടിലും ഹോട്ടലുകളിലും പലർക്കായി പണത്തിന് വേണ്ടി കാഴ്ചവച്ച് പീഡനത്തിനിരയാക്കി എന്നാണ് കേസ്.

Tags:    
News Summary - Eight convicted, including mother and stepfather, convicted of raping 13-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.