മഞ്ചേരി: എടപ്പാളിൽ തിയറ്ററിൽ ബാലികയെ പീഡിപ്പിച്ച കേസിൽ പൊലീസ് മഞ്ചേരി അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ (ഒന്ന്) കുറ്റപത്രം സമർപ്പിച്ചു. പോക്സോ നിയമത്തിലെ നാല്, അഞ്ച് വകുപ്പുകളായ ബലാത്സംഗമടക്കമാണ് ചുമത്തിയിരിക്കുന്നത്. തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടി (60), ബാലികയുടെ മാതാവ് എന്നിവരാണ് പ്രതികൾ.
മഞ്ചേരി ജില്ല ഒന്നാം അഡീഷനൽ സെഷൻസ് കോടതിയിൽ കുറ്റപത്രമെത്തിയ ദിവസംതന്നെ പ്രതികൾ ജാമ്യത്തിലിറങ്ങി. റിമാൻഡിൽ 90 ദിവസം പൂർത്തിയായപ്പോൾ ഉപാധികളോടെയാണിത്. ഒരു ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യത്തിലാണ് പ്രതികളെ വിട്ടത്.
പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്യണം. തുടർപരിശോധനകൾക്ക് ശേഷം കേസ് വിചാരണനടപടികളിലേക്ക് നീങ്ങും. തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉല്ലാസാണ് കുറ്റപത്രം നൽകിയത്. കഴിഞ്ഞ ഏപ്രിൽ 18നാണ് തിയറ്ററിൽ ബാലിക പീഡനത്തിനിരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.