കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ച് പ്രത്യേക വ്യവസ്ഥയുണ്ടാക്കാൻ സംസ്ഥാന സർക്കാറുകളെ അനുവദിക്കുന്നതാണ് ഇതുസംബന്ധിച്ച ഭരണഘടന ഭേദഗതിയെന്ന് ഹൈകോടതി. ഭരണഘടന അനുച്ഛേദം 15 ആറാം ഭാഗം ഭേദഗതിയിലൂടെ സാമ്പത്തിക പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഭരണഘടന ഉറപ്പുവരുത്തുന്ന പ്രേത്യക വ്യവസ്ഥ നിലവിൽവന്നിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഹയർ സെക്കൻഡറി കോഴ്സുകൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സമസ്ത നായർ സമാജം നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്. 2020-21 അധ്യയനവർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പ്രോസ്പെക്ടസിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം പരാമർശിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് സംഘടന കോടതിയെ സമീപിച്ചത്. എന്നാൽ, ഭേദഗതി ചൂണ്ടിക്കാട്ടുകയല്ലാതെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം നിലവിൽവന്നതായി ബോധ്യപ്പെടുത്താൻ ഹരജിക്കാർക്കായില്ലെന്ന് കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.