കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയത് ന്യായീകരിച്ച് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. കൊച്ചിയിലെ വസതിയിൽ മാധ്യമപ്രവർത്തകര ോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നയപരമായ തീരുമാനമാണ് പാലത്തിെൻറ കാര്യത്തിലെടുത്തത്. മൊബൈലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്നത് പതിവാണ്. മുന്‍കൂര്‍ പണം നല്കുന്നതില് ചട്ടലംഘനമൊന്നുമില്ല. മുൻ സർക്കാറിെൻറയും ഈ സർക്കാറിെൻറയും കാലത്ത് വിവിധ പദ്ധതികള്‍ക്കായി ഇത്തരത്തിൽ പണം നല്കുന്ന രീതിയുണ്ട്. ബജറ്റില്‍ വകയിരുത്താത്ത പദ്ധതികള്‍ക്കും മുന്‍കൂര്‍ പണം നല്‍കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്‍കൂര്‍ അഡ്വാന്‍സ് നല്കാന് പാലാരിവട്ടം പാലത്തിെൻറ കരാറില്‍ പറഞ്ഞിട്ടില്ലല്ലോയെന്ന ചോദ്യത്തിന്, അത് ഒരു മന്ത്രിയുടെ വിവേചനാധികാരമാണെന്നായിരുന്നു മറുപടി. കൊടുക്കാനെടുത്ത തീരുമാനം ആരുടേതായിരുന്നുവെന്ന് ചോദിച്ചപ്പോൾ മന്ത്രിസഭയില്‍ പോയിട്ടില്ലെന്നായിരുന്നു മറുപടി. താഴെ തട്ടില്‍നിന്നും ശിപാര്‍ശ ചെയ്തുവന്ന ഫയല്‍ താന്‍ കണ്ടിട്ടേയുള്ളു. അത് നയപരമായ കാര്യമാണ്. ടി.ഒ. സൂരജിനെ പൊതുമരാമത്ത് സെക്രട്ടറിയാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. അഴിമതിക്കേസില്‍ റിമാന്‍ഡിലുള്ള ഉദ്യോഗസ്ഥന് ജാമ്യാപേക്ഷയില്‍ പറയുന്നതിന് താന്‍ മറുപടി പറയുന്നില്ല. തനിക്ക് ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.