ഡോ. ഹാദിയ: ഹരജിയിൽ ഹൈകോടതി വിശദീകരണംതേടി

കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്നും വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് പിതാവ് നൽകിയ ഹരജിയിൽ പൊലീസിന് ഹൈകോടതിയുടെ നോട്ടീസ്. മലപ്പുറത്ത് ഹോമിയോ ക്ലിനിക്‌ നടത്തുകയായിരുന്ന ഹാദിയയെ ഒരുമാസമായി കാണാനില്ലെന്നും മകൾ തടവിലാണെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് അച്ഛൻ വൈക്കം സ്വദേശി കെ.എം. അശോകൻ നൽകിയ ഹേബിയസ്‌കോർപസ്‌ ഹരജി ഫയലിൽ സ്വീകരിച്ചാണ്‌ ജസ്‌റ്റിസ്‌ അനു ശിവരാമൻ, ജസ്‌റ്റിസ്‌ ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിശദീകരണം തേടിയത്.

തമിഴ്‌നാട്ടിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്‌ പോയ അഖില, അവിടെവെച്ച്‌ മതം മാറുകയും കൊല്ലം സ്വദേശിയായ ഷഫിൻ ജഹാനെ വിവാഹം കഴിക്കുകയും ചെയ്‌തിരുന്നു. ഷഫിനെക്കുറിച്ച്‌ നിലവിൽ വിവരമില്ലെന്ന് അശോകന്‍റെ ഹരജിയിൽ പറയുന്നു. ഹാദിയയെ കാണാനില്ലെന്ന് കാട്ടി ഹരജിക്കാരൻ നൽകിയ പരാതിയിൽ സ്വീകരിച്ച നടപടി ഒരാഴ്‌ചക്കകം അറിയിക്കണമെന്ന്‌ പൊലീസിനോട്‌ നിർദേശിച്ചു. ഹരജി ഡിസംബർ 18ന് ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.

Tags:    
News Summary - Dr. Hadiya: High Court sought explanation in petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.