ചെങ്ങന്നൂർ: ദന്തചികിത്സയുടെ തിരക്കുകൾക്കിടയിലും ഡോ. ദേവിക കുമാർ കുഞ്ഞമ്മ കുടുംബ ത്തിെൻറ തലമുറകളായുള്ള ക്ഷേത്ര കലാപാരമ്പര്യ അനുഷ്ഠാനമായ ചെണ്ടയിൽ പരിശീലനം പൂ ർത്തിയാക്കി. എറണാകുളം വടക്കൻ പറവൂർ ചേന്ദമംഗലം പാലിയം കൊട്ടാരത്തിലെ അംഗമാണ്. കൊ ച്ചി വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലിലെ റിട്ട. ഉദ്യോഗസ്ഥനായ കൃഷ്ണകുമാറിെൻറയും എറണാകുളം സഹകരണ ബാങ്ക് ഓഡിറ്ററായി സേവനമനുഷ്ഠിക്കുന്ന ഗിരിജ കുഞ്ഞമ്മയുടെയും മകളാണ്.
1632 മുതൽ 1809 വരെ കൊച്ചി രാജാവിെൻറ മന്ത്രിപദവി തലമുറകളായി കൈമാറി വഹിച്ചത് കുടുംബത്തിലെ പ്രതിനിധികളായിരുന്നു. കുടുംബാംഗങ്ങൾ അസുരവാദ്യ ഉപകരണമായ ചെണ്ടമേളത്തിൽ അഭിരുചിയുള്ളവരാണ്. അതിനാൽ, പാലിയം ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിലും മറ്റും എല്ലാവരും കുട്ടിക്കാലംമുതൽ ചെണ്ട കൊട്ടാറുണ്ട്. ദേവികയും പത്താം ക്ലാസ് വരെ മേളത്തിൽ പങ്കെടുത്തിട്ടുണ്ട്. ശാസ്ത്രീയമായി കല അഭ്യസിച്ച് രംഗത്തുവരണമെന്ന ആഗ്രഹത്തിന് എല്ലാവരുടെയും പിന്തുണകൂടി ലഭിച്ചതോടെ ഒരുവർഷമായി ആർ.എൽ.വി. ശ്യാം ശശിധരെൻറ ശിക്ഷണത്തിൽ പഠനം നടത്തുന്നു.
ചെെന്നെയിൽ അശോക് ലൈലാൻഡ് കമ്പനിയിൽ ജോലിചെയ്യുന്ന ഏക സഹോദരൻ അരവിന്ദ് കുമാറിനും മേളേത്താട് അഭിരുചിയുണ്ട്. അമൃതയിൽനിന്ന് പോസ്റ്റ് ഗ്രാജുവേഷൻ സർജറി ബിരുദവും ഗുജറാത്തിലെ ഫോറൻസിക് സർവകലാശാലയിൽനിന്ന് െഡൻടോളജിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി എറണാകുളം കൃഷ്ണ ആശുപത്രിയിൽ ജോലിയിലിരിക്കെ 2013ലായിരുന്നു വിവാഹം. ചെങ്ങന്നൂർ ബുധനൂർ ഇലഞ്ഞിമേൽ വയലിൽ വീട്ടിൽ ഡോ. കെ.പി. ഹരികൃഷ്ണനാണ് ഭർത്താവ്. ഇരുവരും ചെന്നിത്തല ഒരിപ്രം പുത്തുവിളപ്പടി ജവഹർ നവോദയ വിദ്യാലയ കവലക്കുസമീപം ഡെൻറൽ ക്ലിനിക് നടത്തുന്നു. മൂന്നര വയസ്സുള്ള മകൾ തൻവി പ്ലേ സ്കൂളിൽ പഠിക്കുന്നു. എല്ലാവരുടെയും അകമഴിഞ്ഞ സഹകരണമാണ് തെൻറ പഠനത്തിന് കരുത്തേകിയതെന്ന് ഡോ. ദേവിക പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.