ചേര്‍ത്തല: കഴിഞ്ഞകാലങ്ങളില്‍ കോണ്‍ഗ്രസിനെ നയിച്ച നേതാക്കളുടെ തെറ്റുകുറ്റങ്ങള്‍ ചെറുതായി തിരുത്താന്‍ ശ്രമിക്കുമ്പോള്‍ അസഹിഷ്ണുത കാട്ടേണ്ടെന്നും അവര്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ അതേപടി തുടരുമെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് പി.ടി. തോമസ് എം.എല്‍.എ.
പാര്‍ട്ടിക്കുള്ളില്‍ എന്തു ചെയ്താലും ചോദിക്കാനും പറയാനും ആളില്ലെന്ന സ്ഥിതി ഇനിയുണ്ടാകില്ല. മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വയലാറില്‍ നടത്തിയ മേഴ്സി രവി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കെ.പി.സി.സി നേതൃത്വത്തിനുകീഴില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ തോല്പിക്കാൻ പല ഉന്നത നേതാക്കളും ശ്രമിച്ചിട്ടുണ്ട്. അവര്‍ക്കൊന്നും പാര്‍ട്ടിയില്‍ സ്ഥാനങ്ങളുണ്ടാകില്ല. പരാജയം പഠിക്കാന്‍ നിയോഗിച്ച സമിതികള്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങളുണ്ട്. അതെല്ലാം പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മുതിർന്ന നേതാവ് വയലാർ രവി, നിയുക്ത ഡി.സി.സി പ്രസിഡൻറ് ബി. ബാബു പ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ഡി. സുഗതൻ, എ.എ. ഷുക്കൂർ, സി.കെ. ഷാജിമോഹൻ, കെ.ആർ. രാജേന്ദ്ര പ്രസാദ്, അനിൽ ബോസ്, വി.എൻ. അജയൻ, മധു വാവക്കാട്, ജോണി തച്ചാറ, ടി.എച്ച്. സലാം, ഐസക് മാടവന, എൻ. ശ്രീകുമാർ, ജയലക്ഷ്മി അനിൽകുമാർ, സി.വി. തോമസ്, ആർ. ശശിധരൻ, സജി കുര്യാക്കോസ്, എം.ആർ. രവി, അജയ് ജ്യൂവെൽ കുര്യാക്കോസ്, എ.കെ. ഷെരീഫ്, ജെയിംസ് തുരുത്തേൽ, പി.എം. രാജേന്ദ്രബാബു, ടി.എസ്. രഘുവരൻ, കെ.പി. ആഘോഷ്കുമാർ, ജോസ് ബെന്നറ്റ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.