തൃശൂർ: കസ്റ്റഡിയിൽ കഞ്ചാവ് കേസിലെ പ്രതി മരിച്ച കേസിൽ ആരോപണ വിധേയരായ എട്ട് എക്സൈസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ പൊലീസ് നോട്ടീസ് പതിച്ചു. വിവരങ്ങൾ ശേഖരിക്കാൻ ഇവരോട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാവാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടും എത്തിയിരുന്നില്ല. ഇവരെ ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിലാണ് വീടുകളിലെത്തി പൊലീസ് നോട്ടീസ് പതിച്ചത്.
പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ പേര് പരാമർശിച്ചിട്ടില്ല. അന്വേഷണഘട്ടത്തിൽ ഇത് ഉൾപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്. രഞ്ജിത്തിനെ കൊണ്ടുവരാൻ ഉപയോഗിച്ച വാഹനവും സംഭവസ്ഥലങ്ങളും വിദഗ്ധരുടെ നേതൃത്വത്തിൽ ഫൊറൻസിക്, സയൻറിഫിക് പരിശോധനകളും എക്സൈസ് ഓഫിസർമാരുടെയും മറ്റും മൊഴി രേഖപ്പെടുത്തലും തെളിവ് ശേഖരിക്കലും സാക്ഷികളുടെ മൊഴിയെടുപ്പും അടക്കമുള്ള അന്വേഷണത്തിെൻറ പ്രധാനഘട്ടം കഴിഞ്ഞദിവസം പൂർത്തിയാക്കിയിരുന്നു.
ഇനി ആരോപണ വിധേയരായവരുടെ മൊഴിയെടുക്കൽ മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഇവരെ സസ്പെൻഡ് ചെയ്തതോടെ എട്ട് പേരും ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച ഇവരുടെ മുൻകൂർ ജാമ്യഹരജി ഹൈകോടതിയിലെത്തുന്നുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.