തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകാത്തതിനാൽ ഡി.ജി.പിയുടെ ദുബൈ സന് ദർശനം മുടങ്ങി. ദുബൈ പൊലീസ് സ്റ്റേഷനിലെ സാങ്കേതികവിദ്യ നേരിട്ട് കണ്ട് പഠിക്കാൻ ഡ ി.ജി.പി ലോക്നാഥ് ബെഹ്റയും എസ്.പി ദേബേഷ് കുമാർ ബെഹ്റയുമാണ് ഈമാസം 18 മുതൽ 20 വരെ ദുബൈ സന്ദ ർശിക്കാൻ തീരുമാനിച്ചിരുന്നത്.
ദുൈബയിലെ ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷൻ സന്ദർ ശിക്കാൻ സർക്കാർ ഇരുവര്‍ക്കും അനുമതിയും നൽകി. ഇതിനുള്ള അനുമതിക്കായി ഫയൽ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാൽ യാത്രക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകിയില്ല. അതിനാൽ ഇന്നലെ ദുബൈക്ക് പോകേണ്ടിയിരുന്ന ഡി.ജി.പിയുടെ യാത്രയും മുടങ്ങി.
ശനിയാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ നടത്തിയ വാർത്തസമ്മേളനത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റയും സന്നിഹിതനായിരുന്നു. ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് മീണ മറുപടി നൽകിയില്ല, പകരം ഡി.ജി.പി ഉത്തരം പറയുമെന്ന് മാത്രമാണ് പറഞ്ഞത്.
സർക്കാർ ജീവനക്കാരനായ താൻ തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥനാണെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഡി.ജി.പിയും എസ്.പിയും ദുബൈയിലേക്ക് പോകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.