കൊട്ടിയം/വെളിയം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകൾ ശേഖരിക ്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഫോറൻസിക് വിദഗ്ധരുടെ സംഘം നെടുമ്പന ഇളവൂരിലെത്തി. ബുധനാഴ്ച വൈകുന്നേരം മൂന്നോടെയാണ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ശശികല, ഡോ. സീന, ഡോ. വത്സല എന്നിവരടങ്ങിയ സംഘം ചാത്തന്നൂർ എ.സി.പി ജോർജ് കോശിയുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഇളവൂരിലുള്ള വീട്ടിലെത്തിയത്.
ദേവനന്ദയുടെ അമ്മ ധന്യ തുണി കഴുകിക്കൊണ്ടിരുന്ന സ്ഥലവും വീടിന് പിൻവശവും വീടിനുള്ളിൽ കുട്ടിനിന്ന മുറിയും അലക്കു കല്ലിനടുത്തുള്ള ജനാലയും പരിശോധിച്ചു. തുടർന്ന് വീടിനടുത്തുള്ള റോഡരികിലെ പള്ളിമൺ ആറിെൻറ ഇളവൂർ ഭാഗത്തെ കുളിക്കടവിലെ കൽപ്പടവുകളും ദേവനന്ദയെ മരിച്ച നിലയിൽ കണ്ട സ്ഥലവും ഷാൾ കണ്ടെത്തിയ നടപ്പാലവും പരിശോധിച്ചു.
നടപ്പാലത്തിന് സമീപത്തെ ആറിെൻറ ആഴം അളന്നു തിട്ടപ്പെടുത്തി. ആറിന് നടുവിൽ പാറയുള്ള സ്ഥലവും കാടുപോലെ ചെടികൾ വളർന്ന സ്ഥലവും സന്ദർശിച്ചു. ആദ്യം അന്വേഷണ സംഘത്തിെൻറ ചുമതലയുണ്ടായിരുന്ന എ.സി.പി അനിൽകുമാർ, സി.ഐ വിപിൻകുമാർ, എസ്.ഐ സുന്ദരേശൻ, ഇപ്പോൾ അന്വേഷണ ചുമതലയുള്ള ചാത്തന്നൂർ എ.സി.പി ജോർജ് കോശി, എസ്.ഐ നിയാസ് എന്നിവരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.
ഫോറൻസിക് സംഘം എത്തുന്നതറിഞ്ഞ് വൻ ജനാവലി ആറ്റുതീരത്തും ദേവനന്ദയുടെ വീടിെൻറ പരിസരത്തും തടിച്ചുകൂടി. ഒരു മണിക്കൂറോളം സ്ഥലത്ത് ചെലവിട്ട് സംഭവസ്ഥലത്തെ ഫോട്ടോകളും എടുത്താണ് സംഘം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.