പത്തനംതിട്ട: ഗർഭിണിയായ യുവതി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കുഴിക്കാല കുറുന്താർ സ്വദേശി ജ്യോതിഷാണ് അറസ്റ്റിലായത്. ജൂണ് 28നാണ് വയറ്റിലുണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ജ്യോതിഷിന്റെ ഭാര്യ അനിത മരിച്ചത്. അനിത 9 മാസം ഗർഭിണിയായിരുന്നു. വയറ്റിൽ അണുബാധയുണ്ടായതും ഗർഭസ്ഥ ശിശു മരിച്ചതും സംശയങ്ങൾക്കിടയാക്കിയിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്.
ഭ്രൂണഹത്യ നടത്തുന്നതിനായി ജ്യോതിഷ് ചില ദ്രാവകങ്ങൾ ഭാര്യക്ക് നൽകിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഇതേ തുടർന്നാണ് യുവതിക്ക് വയറ്റിൽ അണുബാധയുണ്ടായതെന്നും ഗർഭിണിയാണന്ന വിവരം മറച്ചുവെയ്ക്കാൻ അനിതയെ ജ്യോതിഷ് നിർബന്ധിച്ചിരുന്നെന്നും ബന്ധുക്കൾ പറയുന്നു. അനിതയുടെ വായിൽ തുണി തിരുകിയ ശേഷം ജോതിഷ് നിരന്തരം മർദ്ദിച്ചിരുന്നതായും ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.