തൃശൂർ: പെറ്റമ്മയുടെ വിയോഗം തീർത്ത ശൂന്യതയിൽ രാഹുലിെൻറ മനം ഒരുനിമിഷം പതറിയിരുന്നെങ്കിൽ ഏറെ സ്വപ്നങ്ങളുമായി താമരശ്ശേരി ചുരമിറങ്ങിയ കാടിെൻറ മക്കൾക്ക് കലോത്സവത്തിെൻറ ആദ്യദിനം സങ്കടത്തിേൻറതായി മാറിയേനെ. അമ്മയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മിനിറ്റുകൾക്കകം കലോത്സവ വേദിയിലേക്ക് വരാൻ കാണിച്ച മനോധൈര്യം നൂൽപ്പുഴ രാജീവ് ഗാന്ധി മോഡൽ െറസിഡൻഷ്യൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി കെ.ആർ. രാഹുൽ മത്സരാവസാനംവരെ നിലനിർത്തിയപ്പോൾ തൃശൂരിലെ കലോത്സവത്തിെൻറ ആദ്യദിനം പിറന്നത് പുതുചരിത്രം. പലകാരണങ്ങളാൽ ഇതുവരെ സംസ്ഥാന കലോത്സവ വേദികളിൽ എത്താതിരുന്ന കാട്ടുനായ്ക്കർ വിഭാഗത്തിൽപ്പെട്ട ഏഴ് പേരടങ്ങിയ ഹൈസ്കൂൾ നാടൻപാട്ട് സംഘമാണ് ചരിത്രം സൃഷ്ടിച്ച് ‘എ’ ഗ്രേഡുമായി വയനാട്ടിലേക്ക് മടങ്ങുന്നത്.
ആദ്യമായി സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലേക്ക് പ്രവേശനം ലഭിച്ചതിെൻറ സന്തോഷത്തിലായിരുന്ന ഏഴ് വിദ്യാർഥികൾക്കും മാസങ്ങൾ നീണ്ട പരിശീലനത്തിലൂടെ സംഘത്തെ ഒരുക്കിയെടുത്ത അധ്യാപകർക്കും ജനുവരി നാല് അഗ്നിപരീക്ഷണത്തിേൻറതായിരുന്നു. കൂട്ടത്തിൽ ‘ദമ്പട്ടെ’ വായിക്കുന്ന രാഹുലിെൻറ അമ്മയുടെ മരണം ഇവരെ തളർത്തി. എല്ലാ ആശങ്കകളും അസ്ഥാനത്താക്കി കലോത്സവത്തിന് വരാൻ രാഹുൽ സമ്മതം അറിയിച്ചതിെൻറ ഫലമായാണ് ‘മന്ദാരം’ വേദിയിൽ നിന്നുള്ള കാടിെൻറ മക്കളുടെ മടക്കം. വൈകീട്ട് ഏഴിന് മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കി ഏഴരക്കുള്ള ബസിൽ കയറിയ രാഹുലും സംഘവും എ ഗ്രേഡുമായാണ് മടങ്ങുന്നത്. ആദ്യമായാണ് ആദിവാസി വിഭാഗത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന കാട്ടുനായ്ക്കർ വിഭാഗത്തിൽ നിന്നുള്ളവർ കലോത്സവ വേദിയിലെത്തി സമ്മാനവുമായി മടങ്ങുന്നത്.
കാട്ടുനായ്ക്കർ വിഭാഗക്കാരുടെ കല്യാണപ്പാട്ട് പാടിയാണ് ഇവർ എ ഗ്രേഡ് കരസ്ഥമാക്കിയത്. ഇവരെ പരിശീലിപ്പിച്ചത് സ്കൂളിലെ അധ്യാപകരായ എം.പി. വാസുവും പ്രജോദ് ഇരുളവും ചേർന്നാണ്. രാഹുലിനെ കൂടാതെ മിഥുൻകുമാർ, കെ.ആർ. വിഷ്ണു, പി.എസ്. ആതിര, ആർ.എം. ഉണ്ണിമായ, എസ്. മനുഷ, എം.ആർ. നിത്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബത്തേരി വടക്കനാട് കല്ലൂർക്കുന്ന് കാട്ടുനായ്ക്കർ കോളനിയിലെ രാജു-ഷീജ ദമ്പതികളുടെ മൂത്തമകനാണ് രാഹുൽ. ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു രാഹുലിെൻറ അമ്മ ഷീജ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.