ദലിത് യുവതിയെ അപമാനിക്കാന്‍ ശ്രമം: രണ്ടുവര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: ദലിത് യുവതിയെ അധിക്ഷേപിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് രണ്ടുവര്‍ഷം കഠിനതടവും 3,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
 മേലാറ്റൂര്‍ കാര്യാവട്ടം തട്ടാരുപറമ്പില്‍ മുകുന്ദനെയാണ് (48) മഞ്ചേരി പട്ടികജാതി-വര്‍ഗ സ്പെഷല്‍ കോടതി ജഡ്ജി സുഭദ്രാമ്മ ശിക്ഷിച്ചത്. 2014 ജൂണ്‍ 22നായിരുന്നു സംഭവം.
മുന്‍വൈരാഗ്യത്താല്‍ അവഹേളിക്കുകയും കൈയില്‍ കയറിപ്പിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കേസ്.
തടഞ്ഞുവെച്ചതിന് ഒരുമാസവും അപമാനിച്ചതിന് രണ്ടുവര്‍ഷവും 3,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ളെങ്കില്‍ മൂന്നുമാസം അധിക തടവ്, പൊലീസ് ആക്ട് 118 ഡി പ്രകാരം രണ്ടുവര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഒന്നിച്ചനുഭവിച്ചാല്‍ മതി. പരാതിക്കാരിക്കുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.കെ. അബ്ദുല്ലക്കുട്ടി ഹാജരായി.

Tags:    
News Summary - dalit women harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.