തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് രാത്രി വൈകിയും കസ്റ്റംസിെൻറ വ്യാപക പരിശോധന. നെടുമങ്ങാെട്ട സന്ദീപ് നായരുടെ വീട്, അമ്പലംമുക്കിലെ സ്വപ്ന സുരേഷിെൻറ ഫ്ലാറ്റ് എന്നിവിടങ്ങളിലെ പരിശോധന അർധരാത്രിവരെ നീണ്ടു.
ഇരുവരും എൻ.ഐ.എയുടെ പിടിയിലായശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട പല നിർണായക തെളിവുകളും ഈ പരിശോധനയിൽ ലഭിച്ചെന്നാണ് അറിയുന്നത്. ഈ സ്വർണക്കടത്തിൽ തീവ്രവാദ ബന്ധം കൂടി സംശയിക്കുന്നതിനാൽ അന്വേഷണസംഘാംഗങ്ങളുടെ സുരക്ഷയും ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.