കോട്ടയം: മകനെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ കാണാനില്ലെന്ന മറു പടിയാണ് ലഭിച്ചതെന്ന് കസ്റ്റഡിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നവാസിെൻറ മാ താവ് ഉഷ. രാത്രി പൊലീസ് പിടിച്ചുകൊണ്ടുപോയ നവാസിെൻറ വിവരങ്ങൾ അന്വേഷിച്ച് രണ്ടു തവണ മണർകാട് സ്റ്റേഷനിലേക്ക് വിളിച്ചു.
ആദ്യം ഒമ്പതരക്കുശേഷമാണ് വിളിച്ചത്. നവാസിനെ കാണാനില്ലെന്നും ഇവിടെനിന്ന് പോയെന്നുമായിരുന്നു മറുപടി. പിന്നീട് അരമണിക ്കൂറിന് ശേഷവും വിളിച്ചു. അപ്പോഴും മരണവിവരം അറിഞ്ഞില്ല. ഒടുവില്‍ ഉച്ചക്ക് 12നാണ് മരണവിവരം അറിഞ്ഞത്. ഇളയമകൻ നൗഷാദുമായി വഴക്കുണ്ടായപ്പോള്‍ ആര്‍ക്കും ഒന്നും സംഭവിക്കാതിരിക്കാനാണ് പൊലീസിനെ വിളിച്ചതെന്നും അവർ പറഞ്ഞു.
മെഡിക്കൽ കോളജിൽ നാടകീയ രംഗങ്ങൾ
ഗാന്ധിനഗർ (കോട്ടയം): മണർകാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ യുവാവിെൻറ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ. മോർച്ചറിയിലേക്ക് മൃതദേഹം എത്തിച്ചതിനു പിന്നാലെ ഇവിടെയെത്തിയ യുവാവിെൻറ മാതാവും ഭാര്യയും മറ്റ് ബന്ധുക്കളും പൊലീസ് തല്ലിക്കൊന്നതാണെന്ന് ആരോപിച്ച് വാവിട്ട് കരഞ്ഞു.
ചിലർ ബഹളം സൃഷ്ടിക്കുകയും ചെയ്തു. വൻതോതിൽ ബഹളമുണ്ടാക്കിയ മാതാവിെൻറ ബന്ധുവിനെ ശാന്തനാക്കാൻ ഒപ്പമുണ്ടായിരുന്നവർ ഏറെ പണിപ്പെട്ടു. മണർകാട് എടത്തറ ഉഷയുടെ മകൻ നവാസിനെയാണ് മണർകാട് പൊലീസ് സ്റ്റേഷെൻറ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രണ്ടുവർഷം മുമ്പ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിെൻറ പേരിൽ നവാസിനെ മണർകാട് പൊലീസ് പിടികൂടിയിരുന്നെന്നും സ്റ്റേഷനിൽ െവച്ച് ക്രൂരമായി മർദിച്ചെന്നും ഇവർ പറയുന്നു.
മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സ്റ്റേഷനിൽ െവച്ച് നവാസും തിരിച്ച് മർദിച്ചതിെൻറ പേരിലുള്ള കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിെൻറ വൈരാഗ്യത്തിൽ നവാസിനെ പൊലീസുകാർ കൊന്നതാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ചൊവ്വാഴ്ച വൈകീട്ട് ആറോടെ നവാസിെൻറ ഇൻക്വസ്റ്റ് നടപടി പൊലീസ് പൂർത്തിയാക്കി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മൂന്നിലെ ജഡ്ജി പി.എസ്. രാജു, സബ് കലക്ടർ ഇഷ പ്രിയ, കോട്ടയം തഹദിൽദാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടി. ബുധനാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.