ബാലരാമപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്ന് തലക്കടിയേറ്റ യുവാവ് മരിച്ചു. ബാലരാമപുരം താന്നിമൂട് കോഴോട് അനീഷ് ഭവനിൽ അനീഷിനെയാണ് (33) ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാലരാമപുരം മണലി കൂടല്ലൂർ സ്വദേശി ബിനുവിനെ (46) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലീസ് പറയുന്നതിങ്ങനെ: ബിനുവും, അനീഷുമടങ്ങുന്ന ഒരു സംഘം പേർ മദ്യപിക്കാൻ ബാലരാമപുരം മണലി വാർഡിൽ കൂടല്ലൂരിലെ ബിനുവിെൻറ വീട്ടിൽ കൂടുമായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടു കൂടി ഈ സംഘം ബിനുവിെൻറ വീടിന് സമീപത്തുതന്നെയുള്ള സഹോദരൻ ജയകുമാറിെൻറ വീട്ടിലിരുന്ന് മദ്യപിക്കുകയും തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. പുലർച്ചെ മകൻ വീട്ടിലെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന ബിനുവിനെ കണ്ടത്. ഉടൻ ബിനുവിനെ ആശുപത്രിയിലെത്തിക്കുകയും സംഭവം പൊലീസിൽ അറിയിക്കുകയും ചെയ്തു.
പൊലീസെത്തി നടത്തിയ പരിശോധനയിലാണ് അനീഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്നും ചുറ്റിക കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. സംഭത്തിൽ ഒരാൾ അറസ്റ്റിലായതായാണ് സൂചന.
അവിവാഹിതനാണ് മരിച്ച അനീഷ്. പൊലീസും ഡോഗ് സ്ക്വാഡും എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.