കോഴിക്കോട്: കൂടത്തായി തുടർമരണങ്ങൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ദുരൂഹത ആ രോപിക്കപ്പെട്ട മറ്റു മരണങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുന്നു. കോൺഗ്രസ് പ്രാദേശിക നേതാവ് ചാത്തമംഗലം സ്വദേശി മണ്ണിലിടത്തിൽ രാമകൃഷ്ണെൻറ (62) മരണത്തിനുപിന്നാലെ പൊന്നാമറ്റം കുടുംബാംഗങ്ങളായ നെല്ലിപൊയിൽ സ്വദേശി സുനീഷ് (28), പുലിക്കയം സ്വദേശി വിൻസെൻറ് (24), പൊന്നാമറ്റം വീടുമായി അടുത്ത ബന്ധം സൂക്ഷിച്ചതായി പറയപ്പെടുന്ന അയൽവാസി അമ്പലക്കുന്ന് ഇമ്പിച്ചുണ്ണി (58) എന്നിവരുടെ മരണങ്ങളിലുമാണ് അന്വേഷണം നടത്തുന്നത്.
2016 മേയ് 17ന് വീട്ടിൽ ഛർദിച്ചശേഷം കുഴഞ്ഞുവീണ രാമകൃഷ്ണെൻറ മരണത്തിൽ മകൻ രോഹിത് പരാതി നൽകിയതോടെ സിറ്റി ഡി.സി.ആർ.ബി അസി. കമീഷണർ ടി.പി. രഞ്ജിത്ത് ബന്ധുക്കളുടെയും എൻ.െഎ.ടിക്കടുത്ത് ബ്യൂട്ടി പാർലർ നടത്തിയിരുന്ന സുലൈഖ, ഭർത്താവ് മജീദ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് മറ്റു മരണങ്ങളിലേയും വിവരങ്ങൾ അന്വേഷിക്കുന്നത്.
പൊന്നാമറ്റം ടോം തോമസിെൻറ സഹോദരൻ ഡൊമിനിക്കിെൻറ മകനാണ് കുരങ്ങൻപാറയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് 2008 ജനുവരി 15ന് മരിച്ച സുനീഷ്. മാതാവ് എൽസമ്മയാണ് മരണത്തിൽ ദുരൂഹത ഉന്നയിച്ചത്. ടോം തോമസിെൻറ മറ്റൊരു സഹോദരൻ അഗസ്റ്റിെൻറ മകനാണ് കാൽ നിലത്തുകുത്തിയ നിലയിൽ തൂങ്ങിമരിച്ചതായി കാണപ്പെട്ട വിൻസെൻറ്. 2002ൽ ജോളിയുടെ ഭർതൃമാതാവ് അന്നമ്മ മരിച്ചതിനുപിന്നാലെയാണ് വിൻസെൻറ് ജീവനൊടുക്കിയത്. ഇലക്ട്രീഷ്യനായിരുന്ന ഇമ്പിച്ചുണ്ണിയെ 2018 ആഗസ്റ്റ് 15നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വാഭാവികമെന്ന് കരുതിയ മരണങ്ങൾ വർഷങ്ങൾക്കിപ്പുറം കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയതിനാൽ സംശയിക്കുന്ന മറ്റു മരണങ്ങളിലും അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇൗ മരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ജോളിയിൽനിന്ന് അന്വേഷണസംഘം തിരക്കുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കളിൽനിന്ന് വരുംദിവസം മൊഴിയെടുക്കുമെങ്കിലും ആവശ്യമെങ്കിൽ മാത്രമേ കേസുകൾ രജിസ്റ്റർ െചയ്യൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.