ഹിന്ദുത്വവാദം കോർപറേറ്റുകളെ സംരക്ഷിക്കാനുള്ള മുഖംമൂടി -കോടിയേരി 

തിരൂർ: മോദി സർക്കാറിെൻറ ഹിന്ദുത്വവാദം കോർപറേറ്റുകളെ സംരക്ഷിക്കാനുള്ള  മുഖംമൂടി മാത്രമാണെന്നും ആർ.എസ്.എസിനും ബി.ജെ.പിക്കും അംബാനി, ബിർള, ടാറ്റ തുടങ്ങിയ കുത്തകകൾ മാത്രമാണ് ഹിന്ദുക്കളെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനജാഗ്രത യാത്രക്ക് തിരൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിർവിഭാഗത്തിെൻറ ഒരു പ്രവർത്തനവും അംഗീകരിക്കില്ലെന്ന നിലപാടാണ് ബി.ജെ.പിക്കും ആർ.എസ്.എസിനും. ഡൽഹിയിൽ സി.പി.എം ആസ്ഥാനം ആക്രമിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി വരെ രംഗത്തിറങ്ങി.  

അഴിമതിയിൽ കോൺഗ്രസ് ബിരുദാനന്തര ബിരുദം നേടിയവരാണെങ്കിൽ ബി.ജെ.പി നേതാക്കൾ അതിൽ ഡോക്ടറേറ്റുണ്ടെന്ന് തെളിയിക്കുന്നു. മതവിദ്വേഷത്തിലൂടെ പാർട്ടി  വളർത്താനുള്ള ശ്രമം കേരളം അംഗീകരിക്കില്ലെന്നതിെൻറ തെളിവാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം. കേരളത്തിൽ മുസ്ലിം ജനവിഭാഗത്തെ കൊല്ലാൻ അവർക്ക് സാധിക്കാത്തത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ട് നിൽക്കുന്നതിനാലാണ്.

കേരള മാതൃകയെ പ്രശംസിച്ച രാഷ്ട്രപതി ആർ.എസ്.എസിന് ക്ലാസെടുത്ത് നൽകണം.  യു.ഡി.എഫ് പടയൊരുക്കം മുന്നണിക്കകത്തെ പട മറച്ചുവെക്കാനാണെന്നും കോടിയേരി  കൂട്ടിച്ചേർത്തു. ഏരിയ സെക്രട്ടറി പി. ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. സത്യൻ മൊകേരി, സ്കറിയ തോമസ്, സി.എം. ജോയി, ഇ.പി.ആർ. വേശാല തുടങ്ങിയവർ സംസാരിച്ചു. പിമ്പുറത്ത് ശ്രീനിവാസൻ സ്വാഗതവും അഡ്വ. കെ. ഹംസ നന്ദിയും പറഞ്ഞു. 
 

Tags:    
News Summary - CPM State Secretary Kodiyeri Balakrishnan in Janajagrada yatra -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.