തൃശൂര്‍: മാധ്യമങ്ങളുമായുള്ള ഇടപെടലില്‍ ജാഗ്രത വേണമെന്ന് സി.പി.എം സംഘടന റിപ്പോര്‍ട്ടിൽ പാർട്ടി അംഗങ്ങൾക്ക് മുന്നറിയിപ്പ്. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് റിപ്പോര്‍ട്ടിെൻറ അനുബന്ധത്തില്‍ സെക്രട്ടറി വിലയിരുത്തുന്നു. മാധ്യമങ്ങളിലും മറ്റും ഉണ്ടാവുന്ന വാര്‍ത്തകള്‍ പരിശോധിക്കുകയും തിരുത്തേണ്ടത് തിരുത്തുകയും വേണം. മന്ത്രിതലത്തില്‍ വ്യക്തത വരുത്തേണ്ടത് പത്രക്കുറിപ്പായി നല്‍കണം. വകുപ്പ്തല വ്യക്തത വരുത്തേണ്ട കാര്യങ്ങളില്‍ അത് ചെയ്യാനാവണം.
വസ്തുതാപരമായ കാര്യങ്ങള്‍ മാത്രമേ നല്കാന് പാടുള്ളൂ. മന്ത്രിമാര്‍ ആഴ്ചയില്‍ കൂടുതല്‍ ദിവസം തിരുവനന്തപുരത്ത് കേന്ദ്രീകരിക്കണമെന്നത് നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ട്. സംസ്ഥാന കേന്ദ്രത്തില്‍ ഉണ്ടാകത്തക്ക നിലയില്‍ മന്ത്രിമാര്‍ പരിപാടികള്‍ ക്രമീകരിക്കണം. നിയമസഭയില്‍ എം.എല്‍.എമാര്‍ ചോദ്യം ചോദിക്കുമ്പോഴും ജാഗ്രത പുലര്‍ത്തണം. നിയമസഭയില്‍ അടിയന്തര പ്രമേയം ഉൾപ്പെടെ വരുന്ന ഘട്ടങ്ങളില്‍ തലേദിവസം തന്നെ ഏത് വിഷയത്തെ സംബന്ധിച്ചാണ് അത് എന്ന് മനസ്സിലാക്കി തയ്യാറെടുക്കണം.
അതാത് വകുപ്പുകളിലെ കാര്യങ്ങള്‍ മന്ത്രിമാരുടെ ഓഫിസിെൻറ നിയന്ത്രണത്തിലായിരിക്കണം. പുതിയ ആളുകളെയാണ് ഓഫിസ് പ്രവര്‍ത്തനത്തിന് നിയോഗിച്ചത്. ഭൂരിഭാഗവും ചുമതല നിറവേറ്റാന്‍ പ്രാപ്തരായി. എങ്കിലും ചില പോരായ്മകള്‍ ഉള്ളത് മാറ്റണം. രാഷ്ട്രീയ രംഗത്തുള്ളവരെ നിയോഗിക്കണമെന്ന ആവശ്യം പരിഗണിച്ച് വരുത്തിയ തിരുത്തല്‍ പൊതുവില്‍ ഗുണപരമായ സാഹചര്യം ഓഫിസ് പ്രവര്‍ത്തനത്തില്‍ ഉണ്ടാക്കി. ഓഫിസില്‍ എത്തുന്നവരോട് മാന്യമായി പെരുമാറണം, കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതില്‍ ഏറെ പുരോഗതി ഉണ്ടായി.
വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പരസ്പരം മനസ്സിലാക്കി വേണം തീരുമാനം എടുക്കാന്‍. ഓഫിസിലെ ഓരോ ജീവനകാര്‍ക്കും നിശ്ചിത ചുമതല നല്‍കുകയും അത് നിര്‍വഹിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം. ഓരോ മന്ത്രിമാരുടെയും വകുപ്പുകളില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് ഇടപെടല്‍ ഉണ്ടാവുന്നത് വികസന പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മാത്രമായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.